ജിദ്ദ: പി.സി.എഫ് ജി.സി.സി മലപ്പുറം ജില്ല കമ്മിറ്റി പുനഃസംഘടിപ്പിച്ചു. വാർഷിക കൗൺസിൽ തെരഞ്ഞെടുത്ത ഭാരവാഹികളെ പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയാണ് പ്രഖ്യാപിച്ചത്. കോവിഡാനന്തര പ്രവാസിജീവിതം വളരെ പ്രയാസം നേരിടുന്നുണ്ടെന്നും ആയതിനാൽ പ്രവാസി ക്ഷേമത്തിനായി കൂടുതൽ പുതിയ പദ്ധതികൾക്ക് രൂപം നൽകി പ്രവർത്തിക്കുമെന്നും പുതിയ കമ്മിറ്റി അറിയിച്ചു. അന്താരാഷ്ട്ര യാത്രക്കാർക്ക് ഏർപ്പെടുത്തിയ ഏഴു ദിവസത്തെ നിർബന്ധിത ക്വാറന്റീൻ തീരുമാനം അശാസ്ത്രീയവും വിവേചനവും നീതി രഹിതവുമായതിനാൽ തീരുമാനം പിൻവലിക്കണമെന്ന് പി.സി.എഫ് മലപ്പുറം ജില്ല കൗൺസിൽ ആവശ്യപ്പെട്ടു.
പൊതുസമ്മേളനങ്ങൾ, റാലികൾ, ഉദ്ഘാടന മഹാമഹങ്ങൾ തുടങ്ങിയവക്കൊന്നും ഒരു നിയന്ത്രണവും ഏർപ്പെടുത്താതെ പ്രവാസികളുടെമേൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്നത് കടുത്ത നീതികേടാണെന്നും ആയതിനാൽ തീരുമാനം പുനഃപരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി ഉദ്ഘാടനം ചെയ്തു.
പി.സി.എഫ് മലപ്പുറം ജില്ല പ്രസിഡന്റ് മൊയ്തീൻ ഷാ പൊന്നാനി അധ്യക്ഷത വഹിച്ചു. യു.കെ. സിദ്ദീഖ് ചമ്രവട്ടം, ടി.കെ. സലീം ബാബു, സാഹിർ മൊറയൂർ, ഷരീഫ് മാഞ്ചേരി, സിദ്ദീഖ് സഖാഫി മഞ്ഞപ്പെട്ടി, ശിഹാബ് കെ. പറപ്പൂർ, അബ്ദുൽ റസാഖ് മാമ്പുഴ, വിവിധ മണ്ഡലം കമ്മിറ്റി ഭാരവാഹികൾ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: മൊയ്തീൻ ഷാ പൊന്നാനി (പ്രസി), മൻസൂർ പൂക്കോട്ടൂർ, ഇബ്രാഹിം ആതവനാട്, സലാം നീരോൽപാലം, റസാഖ് തിരൂരങ്ങാടി (വൈ. പ്രസി), യു.കെ സിദ്ദീഖ് ചമ്രവട്ടം (സെക്ര), റസാഖ് മാമ്പുഴ, മുഹമ്മദലി ബാവ കോട്ടക്കൽ, ജിനാസ് കിഴിശ്ശേരി, ഇബ്രാഹിം എടപ്പറ്റ (ജോ. സെക്ര), ശിഹാബ് കെ. പറപ്പൂർ (ട്രഷ), ഷരീഫ് മാഞ്ചേരി, സാഹിർ മൊറയൂർ (പ്രത്യേക ക്ഷണിതാക്കൾ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.