ജർമൻ നഗരമായ ലീപ്‌സിഗിൽ നടന്ന ഇന്‍റർനാഷനൽ ട്രാൻസ്‌പോർട്ട് ഫോറത്തിൽ ഗതാഗത, ലോജിസ്റ്റിക്‌സ് മന്ത്രി എൻജിനീയർ സ്വാലിഹ് ബിൻ നാസർ അൽജാസർ

ഇന്‍റർനാഷനൽ ട്രാൻസ്‌പോർട്ട് ഫോറത്തിൽ (ഐ.ടി.എഫ്) സൗദിക്ക് അംഗത്വം

റിയാദ്: ഇന്‍റർനാഷനൽ ട്രാൻസ്‌പോർട്ട് ഫോറം (ഐ.ടി.എഫ്) കൗൺസിലിൽ സൗദി അറേബ്യ അംഗത്വം നേടി. ജർമൻ നഗരമായ ലീപ്‌സിഗിൽ നടന്ന ഇന്‍റർനാഷനൽ ട്രാൻസ്‌പോർട്ട് ഫോറത്തിനോടനുബന്ധിച്ചാണിത്. നൂതനവും സുസ്ഥിരവുമായ പരിഹാരങ്ങൾ കണ്ടെത്തി ഗതാഗത വെല്ലുവിളികളെ നേരിടാനുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധതയെ പ്രതിഫലിക്കുന്നതാണ് ഈ അംഗത്വമെന്ന് ഗതാഗത, ലോജിസ്റ്റിക്‌സ് മന്ത്രി എൻജിനീയർ സ്വാലിഹ് ബിൻ നാസർ അൽജാസർ പറഞ്ഞു. ഭാവിയെ അടിസ്ഥാനമാക്കിയുള്ള ഗതാഗത, ലോജിസ്റ്റിക് സേവന മേഖലയെ ഉയർന്ന ആഗോള തലത്തിൽ വികസിപ്പിക്കുന്നതിനുള്ള സൗദിയുടെ പങ്കിന്റെ സാക്ഷ്യമാണിത്.

ഐ.ടി.എഫ് അംഗത്വത്തിൽ സൗദിയുടെ വിജയം ആഗോള ഗതാഗത മേഖലയിൽ അതിന്റെ സ്ഥാനം സ്ഥിരീകരിക്കുന്നു. അന്താരാഷ്ട്ര തലത്തിൽ ഗതാഗതം മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനും സഹായിക്കുന്ന നിയമനിർമാണത്തിനും നിയന്ത്രണങ്ങൾക്കും സംഭാവന നൽകാനിതു സഹായിക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു. ഫ്രഞ്ച് തലസ്ഥാനമായ പാരിസിൽ 66 രാജ്യങ്ങളുടെ അംഗത്വമുള്ള ഇന്‍റർനാഷനൽ ട്രാൻസ്‌പോർട്ട് ഫോറം (ഐ.ടി.എഫ്) കൗൺസിൽ സ്ഥാപിതമായത് 2006 ൽ ആണ്. ആഗോള തലത്തിൽ എല്ലാ ഗതാഗത മാർഗങ്ങളെയും ഉൾക്കൊള്ളുന്ന ഒരേയൊരു സ്ഥാപനമാണിത്. അന്താരാഷ്ട്ര ഗതാഗത നയങ്ങൾക്കായി മാനദണ്ഡങ്ങളും നിയമങ്ങളും ഉണ്ടാക്കുന്നതിനും സാമ്പത്തിക വളർച്ചയിലും പാരിസ്ഥിതിക സുസ്ഥിരതയിലും ഗതാഗതത്തിന്റെ പങ്ക് വർധിപ്പിക്കുന്നതിനുമാണ് ഇത് ലക്ഷ്യമിടുന്നത്.

Tags:    
News Summary - Saudi Arabia secured membership in International Transport Forum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.