ദമ്മാം: പ്രണയാർദ്രമായ നള ദമയന്തി ജീവിത കഥ അറേബ്യൻ സദസ്സിന് പുതിയ അനുഭവമായി. ദഹ്റാനിലെ കിങ് അബ്ദുൽ അസീസ് ഇൻറർ നാഷനൽ കൾച്ചറൽ സെൻററിലാണ് മഹാഭാരതം നളചരിതം അരങ്ങേറിയത്. ഇന്ത്യൻ ക്ലാസികുമായി അറബ് മണ്ണിൽ എത്തിയതാവെട്ട ജപ്പാൻ നാടക സംഘം. ഡിസംബർ അഞ്ച് മുതൽ ഏഴ്വരെയായിരുന്നു പരിപാടി. ലോകത്തിലെ വ്യത്യസ്ത സംസ്കാരങ്ങളേയും, ക്ലാസികുകളേയും സൗദിയിലെ പുതിയ തലമുറക്ക് പരിചയപ്പെടുത്തുന്നതിെൻറ ഭാഗമായണ് പരിപരിപാടി സംഘടിപ്പിച്ചത്. 32 നടന്മാരും, അത്യപൂർവ്വ ഉപകരണ സംഗീത വിദഗ്ധരും ഒത്തുചേർന്ന സംഘമാണ് നാടകം അവതരിപ്പിച്ചത്. ജപ്പാൻ ഭാഷയിൽ അരങ്ങേറിയ നാടകത്തിന് ഇംഗ്ലീഷിലും, അറബിയിലും പരിഭാഷ നൽകിയിരുന്നു. വ്യത്യസ്തമായ നാടകാനുഭവമാണ് ഇത് പ്രേക്ഷകർക്ക് സമ്മാനിച്ചത്. നളേൻറയും ദമയന്തിയുടേയും വിവാഹം മുതലാണ് നാടകം ആരംഭിക്കുന്നത്. അഗ്നിയും, വായുവും, ജലദേവതയുമൊക്കെ ഇരുവർക്കും ആശംസകളർപ്പിക്കാൻ വേദിയിലെത്തി. ദമയന്തിയെ വിവാഹം ചെയ്യാനുള്ള ആഗ്രഹവുമായി കാളി എന്ന ദുഷ്ട ദേവൻ എത്തുേമ്പാഴേക്കും നളനെ വിവാഹം ചെയ്ത വാർത്തയാണറിയുന്നത്. ഇതിൽ കോപാകുലനായ ഇയാൾ നളനെ നശിപ്പിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു.
ഒരു വ്യാഴവട്ടക്കലം സന്തോഷവും സമ്പൽ സമൃദ്ധിയും നിറഞ്ഞുനിന്ന ഇവരുടെ ജീവിതത്തിലേക്ക് ദുരന്തമെത്തുന്നത് പെട്ടന്നാണ്.
സഹോദരനുമായി ചൂതുകളിയിൽ ഏർപെടുന്ന നളന് രാജ്യവും സർവ െഎശ്വര്യങ്ങളും നഷ്ടപെട്ട് ദമയന്തിയുമായി നാടുവിടേണ്ടി വരുന്നു. താൻ പോയാൽ ദമയന്തി അച്ഛെൻറ അടുക്കുലേക്ക് മടങ്ങിപ്പോകുമെന്ന പ്രതീക്ഷയിൽ കാട്ടിൽ ദമയന്തിയെ ഉപേക്ഷിച്ച് നളൻ പോകുന്നു. പ്രിയതമയുടെ ഒാർമക്ക് അവളുടെ വസ്ത്രത്തിൽ നിന്ന് ഒരു ഭാഗവുമായാണ് പോകുന്നത്. തുടർന്ന് പ്രിയതമനെ കണ്ടെത്താനുള്ള ദമയന്തിയുടെ യാത്രയും നളൻ എത്തിപ്പെടുന്ന ജീവിതാവസ്ഥകളുമാണ് നാടകത്തിെൻറ ഇതിവൃത്തം. വേഷം മാറിയെത്തുന്ന നളനെ തിരിച്ചറിയാൻ നളൻ പാചകം ചെയ്ത ഭക്ഷണം തോഴിെയ കൊണ്ട് വരുത്തിച്ച് കഴിക്കുന്നുണ്ട് ദമയന്തി. ഇരുവരുടേയും സമാഗമവും എല്ലാ െഎശ്വര്യങ്ങളും തിരിച്ചു കിട്ടുകയും ചെയ്യുന്നിടത്ത് നാടകം അവസാനിക്കുന്നു. ജപ്പാനിൽ പ്രചാരം നേടിയ നാടോടി കഥയാണ് നളചരിതം. ഉപ്പാൻ കലാകാരനായ സതോഷി മിയാഗിയാണ് നാടകം സംവിധാനം ചെയ്തിരിക്കുന്നത്. ഇന്ത്യൻ ക്ലാസികുകളേയും സംസ്കാരങ്ങളേയും ഒരുപാട് ഇഷ്ടപ്പെടുന്നവരാണ് ജപ്പാൻകാരെന്ന് സതോഷി മിയാഗി ‘ഗൾഫ് മാധ്യമ’ ത്തോട് പറഞ്ഞു. ഇന്ത്യക്കാരുൾപെടെ പ്രേക്ഷകരുടെ മുന്നിൽ ഇതവതരിപ്പിക്കുേമ്പാൾ വലിയ പരിഭ്രമമുണ്ടായിരുന്നു. പക്ഷെ കഴിഞ്ഞ മൂന്നു ദിവസവും ആവേശകരമായ പ്രതികരണമാണ് കിട്ടിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്റ ഒാഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സിനു മുന്നിലാണ് മൂന്നു ദിവസവും ഷോ അരങ്ങേറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.