റിയാദ്: സൗദി ഭരണാധികാരി സൽമാൻ രാജാവ് ജിദ്ദയിലെ അൽ-സലാം കൊട്ടാരത്തിലെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ഹറം പള്ളിയിലെയും ഈദ് നമസ്കാരത്തിൽ പങ്കെടുത്തു. രാജാവിെൻറ ഉപദേഷ്ടാവ് അമീർ ഫൈസൽ ബിൻ സഊദ് ബിൻ മുഹമ്മദ്, ജിദ്ദ ഗവർണർ അമീർ സൗദ് ബിൻ അബ്ദുല്ല ബിൻ ജലാവി, മക്ക മേഖല ഡെപ്യൂട്ടി ഗവർണർ അമീർ ബദർ ബിൻ സുൽത്താൻ എന്നിവരും മന്ത്രിമാരും രാജകുടുംബത്തിൽ പെട്ട നിരവധി പേരും രാജാവിനോടൊപ്പം നമസ്കാരത്തിൽ പങ്കെടുത്തു.
റോയൽ കോർട്ട് ഉപദേഷ്ടാവ് ഡോ. അബ്ദുൽ അസീസ് ബിൻ അലി ബിൻ നൂഹിെൻറ നേതൃത്വത്തിലായിരുന്നു അൽ-സലാം കൊട്ടാരത്തിലെ ഈദ് പ്രാർഥന. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ മക്കയിലെ ഹറം പള്ളിയിൽ വിശ്വസികളോടൊപ്പമാണ് ഈദ് നമസ്കാരം നിർവഹിച്ചത്. തുടർന്ന് മുതിർന്ന പണ്ഡിതന്മാരെയും ഉന്നതോദ്യോഗസ്ഥരെയും സൈനികരെയും സ്വീകരിച്ച കിരീടാവകാശി അവരൊപ്പം പ്രഭാതഭക്ഷണം കഴിച്ചാണ് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.