റിയാദ്: റിയാദ് പ്രവിശ്യയിലെ കാർ, മോേട്ടാർ സൈക്കിൾ വിപണന മേഖലയിൽ സൗദി മാനവ വിഭവശേഷി മന്ത്രാലയത്തിെൻറ പരിശോധന. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി 300ലധികം സ്ഥാപനങ്ങളിലാണ് മന്ത്രാലയ ബ്രാഞ്ച് ഒാഫിസിന് കീഴിലെ ഫീൽഡ് ടീം പരിശോധന നടത്തിയത്. മന്ത്രാലയത്തിെൻറ വ്യവസ്ഥകൾ സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താനാണ് പരിശോധന. അഫ്ലാജ്, വാദി ദവാസിർ, സുൽഫി, സുലൈൽ, ശഖ്റാഅ്, അൽഖർജ്, ഖുവൈഇയ, ദമാദ്മി എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ 82 നിയമലംഘനങ്ങൾ പിടികൂടുകയും നിരവധി സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 'മഅൻ ലി റസദ്' എന്ന ആപ്പിലൂടെയോ, 19911 എന്ന നമ്പറിലൂടെയോ അറിയിക്കണമെന്ന് മാനവ വിഭവശേഷി ബ്രാഞ്ച് ഒാഫിസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.