റിയാദ്: കോവിഡ് പശ്ചാത്തലത്തിൽ മാർച്ച് 21ന് നിർത്തിവെച്ച ആഭ്യന്തര വിമാന സർവിസുകൾ ഇൗ മാസം 31 (ഞായറാഴ്ച) പുനരാരംഭിക്കുമെന്ന് സൗദി സിവിൽ ഏവിയേഷൻ അഥോറിറ്റി അറിയിച്ചു. കർഫ്യൂ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾക്ക് വ്യഴാഴ്ച മുതൽ ഇളവ് അനുവദിക്കുന്ന തീരുമാനത്തിെൻറ ഭാഗമാണിതും. ഘട്ടംഘട്ടമായാണ് നിയന്ത്രണങ്ങൾ നീക്കുന്നത്. അതനുസരിച്ച് തന്നെ ആഭ്യന്തര വിമാനസർവിസുകളും ഘട്ടം ഘട്ടമായി പുനരാരംഭിക്കും. എന്നാൽ രാജ്യാന്തര സർവിസുകൾക്കുള്ള നിരോധനം തുടരും. സൗദി എയർലൈൻസ് ഉൾപ്പെടെയുള്ള ആഭ്യന്തര വിമാന കമ്പനികള്‍ രാജ്യത്തെ 11 വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചാണ് സർവിസ് തുടങ്ങുന്നത്. ആദ്യഘട്ടത്തില്‍ റിയാദ്, ജിദ്ദ, ദമ്മാം, മദീന, അൽഖസീം, അബഹ, തബൂക്ക്, ജിസാന്‍, ഹാഇല്‍, അൽബാഹ, നജ്‌റാന്‍ വിമാനത്താവളൾക്കിടയിലാണ് സർവിസ്. രണ്ടാഴ്ചക്കുള്ളില്‍ എല്ലാ സെക്ടറുകളിലും സർവിസാകും. ആരോഗ്യമന്ത്രാലയത്തിെൻറയും മറ്റു സർക്കാര്‍ വകുപ്പുകളുടെയും സഹകരണത്തോടെ കോവിഡ് വ്യാപന നിയന്ത്രണ വ്യവസ്ഥകള്‍ പാലിച്ചാണ് സർവിസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.