റിയാദ്: സൗദിയിലെ പ്രഥമ ഈഗിള്‍ പ്രദര്‍ശനം റിയാദിൽ തുടങ്ങി. വേട്ടപ്പക്ഷികളുടെയും വേട്ടക്ക് ഉപയോഗിക്കുന്ന ആയുധങ്ങളുടെയും പ്രദര്‍ശനവും വില്‍പനയും അഞ്ച് ദിവസം നീളുന്ന മേളയിലുണ്ട്. ഉലയ കിങ് ഫഹദ് റോഡിലെ പ്രദര്‍ശന ഹാളിലാണ് എക്സിബിഷൻ. ദശലക്ഷക്കണക്കിന് റിയാല്‍ വില വരുന്ന അറേബ്യന്‍ ഈഗിള്‍ പക്ഷികള്‍ പ്രദര്‍ശനത്തിലെ ഏറ്റവും വലിയ ആകര്‍ഷണമാണ്. വേട്ടക്ക് ഉപയോഗിക്കുന്ന പക്ഷികളാണിത്. 20 രാജ്യങ്ങളില്‍ നിന്നുള്ള 250 ടീമുകൾ പ്രദര്‍ശനത്തിൽ പെങ്കടുക്കുന്നുണ്ട് എന്ന് സംഘാടകര്‍ അറിയിച്ചു. കവിയരങ്ങ് പോലുള്ള എട്ടിലധികം സാംസ്കാരിക പരിപാടികളും പ്രദര്‍ശനത്തോടനുബന്ധിച്ച് നടക്കും. യുവതലമുറയെ വേട്ടപ്പക്ഷികളെകുറിച്ചും അറബ് സംസ്കാരത്തെ കുറിച്ചും ബോധവത്കരിക്കുക എന്നതും പ്രദര്‍ശനത്തിെൻറ ലക്ഷ്യമാണ്. വേട്ടപ്പക്ഷികളുമായി ബന്ധപ്പെട്ട വിവിധ ഇനങ്ങളില്‍ കുട്ടികള്‍ക്ക് പരിശീലനവും പ്രത്യേക പരിപാടിയും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.