തുറൈഫ്: വാഹനാപകടത്തിൽ അധ്യാപകനും ഭാര്യയും കുട്ടിയും മരിച്ചു. തുറൈഫ അൽഖറയാത്ത് റോഡിലാണ് സംഭവം. ഇവർ സഞ്ചരിച്ച കാർ രണ്ട് ട്രക്കുമായി കൂടിയിടിച്ചാണ് അപകടം. ട്രക്കിന് പിന്നിലാണ് മൂന്നംഗ സ്വദേശി കുടുംബം സഞ്ചരിച്ച വാഹനമിടിച്ചതെന്ന് വടക്കൻ അതിർത്തി മേഖല റെഡ് ക്രസൻറ് വക്താവ് മുസാഇദ് അൽഅൻസി പറഞ്ഞു.
തുറൈഫിന് പടിഞ്ഞാറ് 40 കിലോ മീറ്റർ അകലെയാണ് അപകടമുണ്ടായത്. മുഴുവനാളുകളും സംഭവ സ്ഥലത്ത് തന്നെ മരിച്ചതായും അദ്ദേഹം പറഞ്ഞു. മൃതദേഹങ്ങൾ തുറൈഫ് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. മേഖലയിൽ കാലാവസ്ഥ വ്യതിയാനമുണ്ട്. വാഹനമോടിക്കുന്നവർ സ്പീഡ് കുറക്കുകയും അതീവ ശ്രദ്ധ കൊടുക്കുകയും വേണമെന്നും റെഡ്ക്രസൻറ് വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.