ജുബൈൽ: കോവിഡ് ബാധിച്ച് ഹൈദരബാദ് സ്വദേശികളായ ഡോക്ടറും ആശുപത്രി മാനേജരും ജുബൈലിൽ മരിച്ചു. അൽ-ഷിഫ ആശുപത്രിയിലെ നേത്ര രോഗ വിദഗ്ദ്ധൻ ഡോ. നവാസ് (47), ഇതേ ആശുപത്രിയിലെ അഡ്മിൻ മാനേജർ ആയിരുന്ന അക്തർ ആലം (51) എന്നിവരാണ് മരിച്ചത്.
ഡോ. നവാസ് 10 ദിവസത്തിലേറെയായി ജുബൈൽ മുവാസത്ത് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ടു ദിവസം മുമ്പ് വെൻറിലേറ്ററിൽ നിന്നും മാറ്റി സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരവേ പെട്ടെന്നാണ് മരണം സംഭവിച്ചത്. ഏഴുവർഷമായി അൽ-ഷി-ഫ ആശുപത്രിയിൽ സേവനം അനുഷ്ഠിച്ചുവരികയായിരുന്നു. അൽഫിയയാണ് ഡോ. നവാസിെൻറ ഭാര്യ. മക്കൾ: ഹസ്നൈൻ, ഹംസ.
കോവിഡ് ബാധിച്ച് മുവാസത്തിൽ രണ്ടാഴ്ചയായി ചികിത്സയിൽ കഴിയവെയാണ് അക്തർ ആലം മരിച്ചത്. പ്ലാസ്മ ചികിത്സക്ക് വിധേയനാക്കിയെങ്കിലും രക്ഷിക്കാനായില്ല. അക്തർ ആലത്തിെൻറ ഭാര്യയും നാലുമക്കളും നാട്ടിലാണ്. ഇരുവരുടെയും മരണം ആശുപത്രി ജീവനക്കാരെയും ഇവരെ അറിയുന്ന പ്രവാസി സമൂഹത്തെയും ഏറെ ദുഃഖത്തിലാഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.