ജിദ്ദ: അൽഹറമൈൻ റെയിൽവേ പദ്ധതിക്ക് കീഴിൽ ജിദ്ദ വരെയുള്ള പരീക്ഷണ ഒാട്ടം വിജയകരമെന്ന് പൊതു ഗതാഗത അതോറിറ്റി മേധാവിയും റെയിൽവേ ജനറൽ അതോറിറ്റി മേധാവിയുമായ ഡോ. റുമൈഹ് ബിൻ മുഹമ്മദ് അൽറുമൈഹ്. റാബിഗിലെ കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിൽ നിന്ന് ജിദ്ദ മേഖല സ്റ്റേഷൻ വരെയായിരുന്നു ആദ്യ പരീക്ഷണ ഒാട്ടം. വിഷൻ 2030 െൻറ ഭാഗമായാണ് സൗദി റെയിൽവേ മക്കക്കും മദീനക്കുമിടയിൽ ഹറമൈൻ റെയിൽവേ പദ്ധതി നടപ്പാക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. നേരത്തെ പ്രഖ്യാപിച്ച പ്രകാരം ഇൗവർഷം അവസാനത്തോടെ നിർമാണ ജോലികൾ പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയുടെ ഒരോ ഘട്ടങ്ങളിലും വേണ്ട സഹായം നൽകിയ മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ, മദീന ഗവർണർ ഫൈസൽ ബിൻ സൽമാൻ എന്നിവർക്കും സുരക്ഷ, സേവന വകുപ്പുകൾക്കും പൊതുഗതാഗത അതോറിറ്റി മേധാവി നന്ദി പറഞ്ഞു. ഗതാഗത മന്ത്രിയും റെയിൽവേ ഭരണ സമിതി അധ്യക്ഷനുമായ സുലൈമാൻ ബിൻ അബ്ദുല്ല അൽഹമദാൻ പദ്ധതി സ്ഥിരമായി വിലയിരുത്തുന്നുണ്ട്.
മക്കക്കും മദീനക്കുമിടയിൽ 450 കിലോമീറ്റർ നീളത്തിൽ ഇരട്ട ഇലക്ട്രിക് പാതകളോട് കൂടിയതാണ് അൽഹറമൈൽ റെയിൽവേ.
തീർഥാടകർക്കും സ്വദേശികൾക്കും വിദേശികൾക്കും സേവനത്തിന് 35 ട്രെയിനുകളുണ്ടാകും. വർഷത്തിൽ 60 ദശലക്ഷം യാത്രക്കാർക്ക് സേവനം നൽകാൻ സാധിക്കുന്ന വിധത്തിൽ അന്താരാഷ്ട്ര നിലവാരത്തോട് കൂടിയാണ് പദ്ധതി നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.