നാട്ടിലേക്ക് മടങ്ങുന്ന സോമന് നമാസ് കെ.എം.സി.സിയുടെ ഉപഹാരം പ്രവർത്തകർ നൽകുന്നു 

34 വർഷത്തെ പ്രവാസത്തിന് വിട; സോമൻ മടങ്ങുന്നു

ഖമീസ് മുശൈത്ത്: 34 വർഷം മുമ്പ് ഖമീസ് മുശൈത്ത് അന്നമാസിലെ ബസ്സാമി സ്പെയർ പാർട്സ് ഷോപ്പിൽ ജോലിക്കെത്തിയ കൊല്ലം ശൂരനാട് കണ്ണമം മാവോലിൽ സോമൻ എന്ന ദാസേട്ടൻ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നു. അന്നമാസ് കെ.എം.സി.സി സ്ഥാപക നേതാവും സമൂഹിക സേവന പ്രവർത്തനങ്ങളിലെ നിറസാന്നിധ്യവുമായിരുന്നു ഇദ്ദേഹം.

ഒരേ സ്പോൺസറുടെ കീഴിൽ തന്നെയായിരുന്നു ഇക്കാലമത്രയും ജോലി ചെയ്തിരുന്നത്. പിതാവ് കുഞ്ഞുപണിക്കർ നേരത്തെ മരിച്ചു. മാതാവ്: നാരായണി അമ്മ. ഭാര്യ: സുരഭി. മക്കൾ: സുസ്മിത, സിദ്ധാർഥ്. നാട്ടിലേക്ക് മടങ്ങുന്ന സോമന് നമാസ് കെ.എം.സി.സി യാത്രയയപ്പ് നൽകി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.