ജിദ്ദ: സൗദി റെയിൽവേ കമ്പനിക്ക് (എസ്.എ.ആർ) വീണ്ടും അന്താരാഷ്ട്ര സുരക്ഷ അവാർഡ്. ബ്രിട്ടീഷ് സേഫ്റ്റി കൗൺസിലിൻെറ സുരക്ഷ അവാർഡിനാണ് സൗദി റെയിവേ തുടർച്ചയായി രണ്ടാം തവണയും അർഹമായിരിക്കുന്നത്. ഏറ്റവും ഉയർന്ന സുരക്ഷ മാനദണ്ഡങ്ങളും നടപടികളും സ്വീകരിക്കുകയും യാത്രക്കാരുടെയും ജീവനക്കാരുടെയും ആരോഗ്യസുരക്ഷക്കും അപകടങ്ങൾ ഗണ്യമായി കുറക്കാനും വേണ്ട കാര്യങ്ങൾ കൃത്യമായി പാലിക്കുകയും ചെയ്തത് പരിഗണിച്ചാണ് അവാർഡ്.
റെയിൽവേ പ്രവർത്തിപ്പിക്കുന്നതിന് ഉയർന്ന സുരക്ഷ മാനദണ്ഡങ്ങളാണ് കമ്പനി നിശ്ചയിച്ചിരിക്കുന്നതെന്ന് സി.ഇ.ഒ ഡോ. ബശാർ ബിൻ ഖാലിദ് അൽമാലിദ് പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചുള്ള സുരക്ഷക്കാണ് പ്രഥമസ്ഥാനവും മുൻഗണനയും കൽപിച്ചിരിക്കുന്നത്. ആരോഗ്യസുരക്ഷ നടപടികൾ നടപ്പാക്കുന്നതിനും വികസിപ്പിക്കുന്നതിനും കൈക്കൊണ്ട തീരുമാനങ്ങളെ പ്രതിഫലിപ്പിക്കുന്നതുമാണ്. അവാർഡ് ലഭിച്ചതിൽ ഏറെ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര സുരക്ഷ അവാർഡ് ലഭിച്ചതിൽ കമ്പനിയിലെ മുഴുവൻ ഉദ്യോഗസ്ഥർക്കും സി.ഇ.ഒ. നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.