രാജ്യത്തെ രാഷ്ട്രീയ അസ്ഥിരതയും സംഘർഷവും സിറിയൻ ദേശീയ ഫുട്ബാൾ ടീമിനെയും ബാധിച്ചിട്ടുണ്ട്. ഫുട്ബാളിന് വേരോട്ടമുണ്ടെങ്കിലും രാജ്യാന്തരതലത്തിൽ കാര്യമായ നേട്ടങ്ങളൊന്നും സ്വന്തമാക്കാൻ സിറിയക്കാർക്ക് കഴിഞ്ഞിട്ടില്ല. സ്വന്തം മണ്ണിൽ ഒരു മത്സരം കളിച്ചിട്ട് 11 വർഷമായി. രാജ്യത്തെ ആഭ്യന്തര സംഘർഷങ്ങളെ തുടർന്ന് ഹോം മത്സരങ്ങൾക്ക് 2010 മുതൽ ഫിഫ ഏർപ്പെടുത്തിയ വിലക്ക് ദേശീയ ഫുട്ബാളിനെയും കാര്യമായി ബാധിച്ചു. നാട്ടിൽ ഒന്നിക്കാൻ കഴിയാതെ, വിദേശരാജ്യങ്ങളെ മൈതാനമാക്കി ഒരു പതിറ്റാണ്ടിലേറെ കളിക്കുന്നവരാണ് സിറിയക്കാർ. എങ്കിലും, പ്രകടനത്തിൽ മോശക്കാരല്ല. ഖത്തറിലും ദുബൈയിലും ഇറാഖിലുമായി ലീഗ് മത്സരങ്ങളിൽ കളിക്കുന്ന താരങ്ങളുമായാണ് ദേശീയ ടീം കെട്ടിപ്പടുത്തത്.
ഇതുവരെ ലോകകപ്പ് യോഗ്യത നേടിയിട്ടില്ലെങ്കിലും, 2018 റഷ്യ ലോകകപ്പ് പടിവാതിൽക്കലാണ് നഷ്ടമായത്. നാലാം റൗണ്ടിൽ ആസ്ട്രേലിയക്കെതിരെ എക്സ്ട്രാടൈം ഗോളിൽ യോഗ്യത നഷ്ടമായത് നാടിെൻറ കണ്ണീരായി മാറി. അന്ന്, ആസ്ട്രേലിയൻ രക്ഷകനായത് ഇന്ന് ഖത്തർ ലോകകപ്പിെൻറ േഗ്ലാബൽ അംബാസഡറായ ടിം കാഹിലായിരുന്നു. ഖത്തർ ലോകകപ്പ് യോഗ്യത റൗണ്ടിൽ ഗ്രൂപ് 'എ'യിൽ ഏറ്റവും അവസാനത്തിലാണ് സിറിയ. തുടർതോൽവികൾ കോച്ചിെൻറ സ്ഥാനവും തെറുപ്പിച്ചു. മുൻ ദേശീയ താരം കൂടിയായ നിസാർ മഹ്റൂസിനെ പുറത്താക്കി, റുമേനിയക്കാരൻ വലേറിയു ടിറ്റയെ പരിശീലകനായി നിയമിച്ചത് കഴിഞ്ഞ ദിവസമാണ്. ഇറാഖിൽ കളിക്കുന്ന മഹ്മൂദ് അൽ മവാസാണ് ടീമിലെ സീനിയർ താരം. 79 മത്സരങ്ങളുടെ പരിചയം. 30 മത്സരം കളിച്ച ഉമർ അൽ സുമാഹാണ് നായകൻ. ശേഷിച്ചവരെല്ലാം കുറഞ്ഞ മത്സരങ്ങളുടെ മാത്രം പരിചയമുള്ളവർ.
Team 6
സിറിയ
ഫിഫ റാങ്ക്: 85
കോച്ച്: വലേറിയ ടിറ്റ
ക്യാപ്റ്റൻ: ഉമർ അൽ സോമ
നേട്ടങ്ങൾ: അറബ് കപ്പ്
റണ്ണേഴ്സ് അപ്പ് (1963, 1966, 1992)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.