ദോഹ: ഖത്തറില്‍ നിലവില്‍ വന്ന തൊഴില്‍ നിയമം അനുസരിച്ച് കരാര്‍ ഒപ്പിടുന്ന കമ്പനികള്‍ക്ക് തങ്ങളുടെ ജീവനക്കാര്‍ കരാര്‍ കാലാവധി കഴിയുന്നതുവരെ സമാന സ്വഭാവത്തോടെ പ്രവര്‍ത്തിക്കുന്ന മറ്റെതെങ്കിലും കമ്പനികളില്‍ പ്രവര്‍ത്തിക്കുന്നത് തടയാനുള്ള അധികാരമുണ്ടായിരിക്കും.
ഖത്തര്‍ ഭരണ വികസന, തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയം അറിയിച്ചതാണ് ഇക്കാര്യമെന്ന് പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
കരാര്‍ പൂര്‍ത്തിയാകും മുമ്പ് തൊഴിലാളിക്ക് ന്യായമായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ മറ്റ് ഏതെങ്കിലും കമ്പനിയില്‍ ജോലിക്ക് ചേരാനുള്ള അവകാശം പുതിയ നിയമത്തില്‍ വ്യക്തമാക്കപ്പെടുന്നുണ്ട്.അതിനാലാണ് പുതിയ വ്യവസ്ഥയെ കുറിച്ചുള്ള മന്ത്രാലയത്തിന്‍െറ വിശദീകരണം. തൊഴില്‍ മാറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ആധികാരികമായ നിലപാട് അറിയിച്ചുകൊണ്ടാണ് ഈ അറിയിപ്പ് എന്നതും ശ്രദ്ധേയമാണ്.
ഒരു കമ്പനിയില്‍ ജോലി ചെയ്യുന്ന തൊഴിലാളിക്ക് സമാനമായ പ്രവര്‍ത്തിയിലേര്‍പ്പെടുന്നതോ, തൊഴില്‍പരമായ മല്‍സര സ്വഭാവ സ്വഭാവമുള്ളതോ ആയ കമ്പനിയിലേക്ക് തൊഴില്‍ മാറാന്‍ കഴിയില്ളെന്ന് കരാര്‍ രൂപപ്പെടുത്തുമ്പോള്‍ തന്നെ രേഖപ്പെടുത്തിയിരിക്കണം. അത്തരത്തില്‍ കരാര്‍ അംഗീകരിച്ച് തൊഴിലില്‍ പ്രവേശിക്കുന്നവര്‍ക്ക് ബാധകമായിരിക്കും ഈ വ്യവസ്ഥ ബാധകം. കരാറില്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടില്ലാത്ത തൊഴിലാളി പ്രസ്തുത കമ്പനിയില്‍ നിന്ന് വിട്ടുപോയി സമാന സ്വഭാവമുള്ള മറ്റൊരു കമ്പനിയില്‍ ചേര്‍ന്നാല്‍ മുന്‍ കമ്പനിക്ക് ആക്ഷേപമുന്നയിക്കാനുള്ള അവകാശം ഉണ്ടായിരിക്കില്ല. അതേസമയം പ്രൊജക്റ്റ് വിസയിലത്തെി രാജ്യത്ത് ജോലി ചെയ്യുന്ന വിദേശികള്‍ക്ക് പ്രൊജക്റ്റ് പൂര്‍ത്തിയായാല്‍ മറ്റ് കമ്പനികളിലേക്ക് ജോലി മാറാനുള്ള അനുവാദമുണ്ട്. ഇവര്‍ക്ക് തൊഴില്‍ കരാര്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ അടുത്ത മൂന്ന് മാസംവരെ മറ്റ് തൊഴില്‍ കരാറിലേക്ക് ലഭിക്കാന്‍ സാവകാശം ലഭിക്കും.
എന്നാല്‍ ഈ കാലയളവില്‍ തൊഴില്‍ മാറ്റം സംബന്ധമായ മുഴുവന്‍ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കിയിരിക്കണം.രണ്ട് ദിവസം മുമ്പ് മറ്റൊരു സുപ്രധാന ഉത്തരവും പുറത്തിറങ്ങിയിരുന്നു.
നിശ്ചയിച്ച ദിവസം മുതല്‍ ഏഴ് ദിവസത്തിനകം കമ്പനി ശമ്പളം നല്‍കാതിരുന്നാല്‍ ഖത്തറില്‍ പ്രവാസി ജീവനക്കാരന് ജോലി മാറ്റത്തിന് അനുമതി ലഭിക്കുന്ന തീരുമാനമായിരുന്നു അത്. മന്ത്രിസഭാ തലത്തില്‍ ഇത് സംബന്ധിച്ചുള്ള തീരുമാനം എടുത്തതിന്‍െറ അടിസ്ഥാനത്തില്‍ ഭരണനിര്‍വഹണ വികസന തൊഴില്‍ മന്ത്രാലയമാണ് സുപ്രധാനമായ ഈ ഉത്തരവ് പുറത്തിറക്കിയത്.
ഏഴ് ദിവസത്തിനുള്ളില്‍ ശമ്പളം ലഭിക്കാതിരുന്നാല്‍ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍.ഒ.സി) ലഭിച്ചില്ളെങ്കിലും പ്രവാസി ഉദ്യോഗസ്ഥന് തൊഴില്‍ മാറ്റത്തിനുള്ള അവകാശമുണ്ടെന്നാണ് മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്. ഈ നിര്‍ണ്ണായക തിരുമാനം ഉടന്‍ നടപ്പാക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.