???? ????? ???? ??? ????? ??????

ദോഹ: ഏത് പ്രതിസിന്ധയിലും തളരാതെ കൂടുതൽ ഊർജം സംഭരിച്ചുമുന്നേറുന്ന ഖത്തറിന് പക്ഷേ മറക്കാനാകില്ല, 2017 ജൂൺ അഞ്ച് എന്ന ദിവസം. അന്ന് പുലർച്ചെയാണ് സൗദി അറേബ്യയും യു.എ.ഇയും ബഹ്റൈനും ഇ ൗജിപ്തും ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിക്കുന്നത്. കാരണങ്ങളായി പറഞ്ഞതാകെട്ട വ്യാജമായി ഉണ്ടാക്കിയതും. ഖത്തർ ഒൗദ്യോഗിക വാർത്താ ഏജൻസിയായ ക്യു.എൻ.എയുടെ വെബ്സൈറ്റ് തകർത്ത് അമീറിെൻറ പേരിൽ തെറ്റായ പ്രസ്താവന ഉൾപ്പെടുത്തി പ്രചരിപ്പിക്കുകയായിരുന്നു. എന്നാൽ കുപ്രചാരണമാണ് അമീറിനെതിരെ നടക്കുന്നതെന്നും ഇതിൽ നിന്ന് വിട്ടുനിൽക്കണമെന്നും ഖത്തർ ഒൗദ്യോഗികമായി അറിയിച്ചു. എന്നാൽ ഖത്തറിെൻറ മുഴുവൻ അതിർത്തികളും അടച്ചുള്ള ഉപരോധത്തിനാണ് ആ രാജ്യങ്ങൾ തുനിഞ്ഞത്. അന്ന് തുടങ്ങിയ കരയും കടലും ആകാശവും അടച്ചുള്ള ഉപരോധം നാലാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്.

എല്ലാ മേഖലയിലും വളർച്ചയുടെയും മാറ്റങ്ങളുടെയും പുതുകാലത്തിെൻറ പിറവിയിലേക്കാണ് ഉപരോധം ഖത്തറിനെ വഴിനടത്തിയത്. തുടക്കത്തിലുണ്ടായ സ്തംഭനാവസ്ഥയെ ഖത്തർ അത്ഭുതകരമായി മറികടക്കുന്നതാണ് പിന്നെ ലോകം കണ്ടത്. പാൽ, മുട്ടയടക്കമുള്ള അവശ്യ സാധനങ്ങൾ പോലും നിഷേധിപ്പെട്ടപ്പോൾ ഇനി കാത്തിരിക്കാനില്ലെന്ന പ്രഖ്യാപനവുമായി ഭരണകൂടം മറുതന്ത്രങ്ങൾ ആരാഞ്ഞുതുടങ്ങുകയായിരുന്നു. ലോക രാജ്യങ്ങൾക്ക് മുന്നിൽ ഉപരോധത്തിെൻറ മാന്യതയില്ലായ്മ ചോദ്യം ചെയ്യാൻ തന്നെയാണ് അമീർ ശൈഖ് തമീം ബിൻഹമദ് ആൽഥാനി തീരുമാനിച്ചത്. രാജ്യത്തെ ജനങ്ങളെ വിശ്വാസത്തിലെടുത്ത് അമീർ നടത്തിയ നീക്കങ്ങൾ വിജയിച്ചു.രാജ്യാന്തര ബന്ധങ്ങൾ ശക്തിപ്പെടുത്തി ലോക രാജ്യങ്ങൾക്ക് മുന്നിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കാനാണ് തുടക്കം മുതൽ രാജ്യം തയാറായത്. അതോടൊപ്പം ഉപരോധ രാജ്യങ്ങളുമായി അവരുന്നയിക്കുന്ന ഏത് വിഷയത്തിലും തുറന്ന ചർച്ചയാകാമെന്ന നിലപാടും സ്വീകരിച്ചു.ഉപരോധ രാജ്യങ്ങൾ ഉന്നയിച്ച വിഷയങ്ങളിലും ഉപാധികളില്ലാത്ത ചർച്ചക്ക് തയ്യാറാണെന്ന പ്രഖ്യാപനം ലോക രാജ്യങ്ങളെ കൂടെ നിർത്തി. ഉഭയകക്ഷി ബന്ധം ഏറെ വിപുലപ്പെടുത്താൻ ഖത്തറിനായി. യൂറോപ്യൻ രാജ്യങ്ങളായ ജർമനി, ഫ്രാൻസ്, ഇറ്റലി, ബൽജിയം എന്നിവ ഉപരോധം അംഗീകരിക്കാൻ കഴിയാത്തതാണെന്ന് നേരത്തേ അറിയിച്ചതും നേട്ടമായി.

വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി നടത്തിയ വിദേശ പര്യടനങ്ങൾ ഖത്തറിനെ ലോകത്തിെൻറ മുന്നിൽ നിലപാടുള്ള രാജ്യമാണെന്ന ഖ്യാതി നേടാൻ ഏറെ സഹായിച്ചു. തുർക്കി നൽകിയ പിന്തുണ വിസ്മരിക്കാനാകില്ല. മറ്റ് രാജ്യങ്ങൾ ധാർമിക പിന്തുണ പ്രഖ്യാപിച്ചപ്പോൾ അവശ്യ സാധനങ്ങൾ യുദ്ധകാലാടിസഥാനത്തിൽ എത്തിക്കുന്നതിനും തുർക്കി സൈനിക താവളം ദോഹയിൽ തുറന്ന് രാജ്യരക്ഷ ഉറപ്പ് വരുത്താൻ തങ്ങളുണ്ടാകുമെന്ന ആശ്വാസം നൽകുന്നതിനും ഉർദുഗാൻ ഭരണകൂടം തയ്യാറായി.

നേരത്തേ എല്ലാം സജ്ജം, കോവിഡ് കാലത്ത് മുതൽക്കൂട്ടായി
ഉപരോധത്തിൽ കഴിയുന്ന രാജ്യമെന്ന നിലയിൽ നിത്യോപയോഗ സാധനങ്ങളടക്കം വൻതോതിലാണ് ഖത്തർ ശേഖരിച്ചുവെക്കുന്നത്. വിവിധ തുറമുഖങ്ങളിലെ സംഭരണകേന്ദ്രങ്ങളിൽ ഭക്ഷ്യസാധനങ്ങളുെട വൻശേഖരം തെന്നയുണ്ട്. ഇതിനാൽ തന്നെ കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളുടെ ഭാഗമായി അവശ്യസാധനങ്ങൾക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടും രാജ്യത്ത് അനുഭവെപ്പടുന്നില്ല.എല്ലാ ലോകാരാജ്യങ്ങളും കോവിഡിൻെറ പശ്ചാത്തലത്തിൽ മുട്ടുവിറക്കുേമ്പാൾ ഖത്തർ മഹാമാരിയെയും നേരിടുന്നത് വ്യത്യസ്ത വഴികളിലൂടെയാണ്. രാജ്യം പൂർണമായും അടച്ചുപൂട്ടിയുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിന് പകരം ജനങ്ങളെ ബോധവത്കരിച്ചും ശക്തമായ നിയന്ത്രണങ്ങൾ വരുത്തിയുമാണ് നടപടികൾ പുരോഗമിക്കുന്നത്. ആളുകൾ പൊതുസ്ഥലത്ത് കൂടിച്ചേരുന്നത് നേരത്തേ തന്നെ നിരോധിച്ചിരുന്നു. ഇപ്പോൾ താമസസ്ഥലത്തുനിന്ന് പുറത്തിറങ്ങുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണം. മൊബൈൽ ഫോണിൽ കോവിഡ് ട്രാക്കിങ് ആപ്പ് ആയ ഇഹ്തിറാസ് ഡൗൺലോഡ് ചെയ്യുകയും വേണം.

ഏറ്റവും ഒടുവിലത്തെ രോഗബാധയുടെ കണക്കുകൾ സൂചിപ്പിക്കുന്നത് കോവിഡ് വ്യാപനനിരക്ക് രാജ്യത്ത് സ്ഥിരത കൈവരിച്ചു എന്നാണ്.
ലോകത്ത് കോവിഡിൽ ഏറ്റവും കുറഞ്ഞ മരണനിരക്ക് ഖത്തറിലാണ്. ഖത്തറിനൊപ്പം തന്നെ വലുപ്പമുള്ള സിംഗപ്പൂരും കുറഞ്ഞ മരണ നിരക്കിൽ ലോകത്ത് മുന്നിലുണ്ട്. ലോകത്തെ ഭീമൻ രാഷ്ട്രങ്ങൾ വരെ കോവിഡ്–19ന് മുന്നിൽ എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുേമ്പാൾ ഉപരോധത്തിൽ നിന്ന് ഉയിർത്തെഴുന്നേറ്റ ഖത്തർ കോവിഡ് പോരാട്ടത്തിൽ ലോകത്തിന് മാതൃകയാവുകയാണ്. ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നായതും മരണ നിരക്ക് കുറക്കുന്നതിൽ ഖത്തറിന് സഹായകമായി. ഏറ്റവും മികച്ച ടെസ്റ്റ് കിറ്റുകളും രോഗികളെ പരിചരിക്കുന്നതിനാവശ്യമായ അത്യാധുനിക സംവിധാനങ്ങളോട് കൂടിയ ആശുപത്രികളും പെട്ടെന്ന് സജ്ജീകരിക്കാൻ ഖത്തറിന് സാധിച്ചു. പ്രധാനമായും പരിശോധന, വയസ്സ്, തീവ്ര പരിചരണ വിഭാഗങ്ങളുടെ കാര്യക്ഷമത എന്നിവയാണ് മരണ നിരക്ക് കുറക്കുന്നതിലെ പ്രധാന ഘടകങ്ങൾ. കൂടുതൽ പരിശോധനകൾ നടത്തുന്നതും അത് വഴി നേരിയ രോഗലക്ഷണങ്ങളുള്ള കോവിഡ് ബാധിതരെ കണ്ടെത്തി ചികിത്സിക്കുന്നതും മരണ നിരക്ക് കുറക്കുന്നതിൽ പ്രധാന ഘടകങ്ങളാണ്. വയോജനങ്ങളുടെ എണ്ണവും തീവ്ര പരിചരണ വിഭാഗത്തിെൻറ കാര്യക്ഷമതയില്ലായ്മയും വെൻറിലേറ്ററുകളുടെ അപാകതയും മറ്റ് രാജ്യങ്ങളിൽ മരണ നിരക്ക് വർധിപ്പിക്കുന്നതിനിടയാക്കുന്നു. എന്നാൽ ഖത്തറിൽ കാര്യങ്ങൾ വ്യത്യസ്തമാണ്.

രാജ്യത്ത് കൊറോണ ബാധിതരിൽ അധികപേരും 25 മുതൽ 34 വയസ്സ് വരെയുള്ളവരാണ്. ഇതിൽ തന്നെ പ്രവാസികളാണ് അധികവും. 
യുവാക്കളും ശാരീരികക്ഷമതയുള്ളവരുമായ തൊഴിലാളികൾ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പ് തന്നെ ശാരീരിക പരിശോധനകൾക്ക് വിധേയമാകുന്നതും രോഗത്തിനോട് പൊരുതി നിൽക്കാൻ പര്യാപ്തമാക്കുന്ന ഘടകമാണ്. രാജ്യത്തെ വൻകിട നിർമാണപ്രവൃത്തികളും 2022 ലോകകപ്പിൻെറ പ്രവൃത്തികളും കോവിഡ്പ്രതിസന്ധിയിലും മാറ്റമില്ലാതെ തുടരുകയാണ്. തൊഴിലാളികൾക്ക് മികച്ച ആരോഗ്യസുരക്ഷാക്രമീകരണങ്ങളാണ് നൽകിയിരിക്കുന്നത്.ഖത്തറിനെതിരായ അയൽരാജ്യങ്ങളുടെ കടുത്ത ഉപരോധത്തിനിടയിലും രാജ്യം എല്ലാ വെല്ലുവിളികളും അതിജീവിച്ചതായും വ്യോമ ഉപരോധം നിലനിൽക്കുന്ന സമയത്തും 21 രാജ്യങ്ങളിലേക്ക് കോവിഡ്കാലത്തും അടിയന്തര സഹായമെത്തിക്കാൻ ഖത്തറിനായിട്ടുണ്ടെന്നും വിദേശകാര്യ സഹമന്ത്രിയും ഖത്തർ വിദേശകാര്യ വക്താവുമായ ലുൽവ റാഷിദ് അൽ ഖാതിർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ 1.8 ദശലക്ഷത്തോളം പേരെ സുരക്ഷിതമായി ഖത്തർ എയർവേയ്സ് വഴി അവരുടെ സ്വദേശങ്ങളിലെത്തിക്കാനും സാധിച്ചിട്ടുണ്ട്.

സ്വയംപര്യാപ്തതയുടെ മൂന്നുവർഷങ്ങൾ
അറുതിയില്ലാതെ ഉപരോധം തുടരുേമ്പാഴും എല്ലാമേഖലകളിലും രാജ്യം കുതിപ്പിലാണ്. 2006ലെ ദോഹ ഏഷ്യാഡിനോടനുബന്ധിച്ചുതുടങ്ങിയ വികസന പദ്ധതികളുടെ തുടർച്ചയാണിത്. സൗദി കിരീടാവകാശി സൽമാൻ രാജാവ് പോലും പ്രശംസിച്ച സാമ്പത്തികാവസ്ഥയാണ് ഖത്തറിേൻറത്. പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി തുടക്കം കുറിച്ച വികസനവിപ്ലവം മകനും നിലവിലെ അമീറുമായ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും തുടരുന്നു. അമീറിെൻറ സ്വപ്നപദ്ധതിയായ വിഷൻ 2030ലേക്ക് രാജ്യം അതിവേഗം ചുവടുറപ്പിക്കുന്നു. പെട്രോളിയം കയറ്റുമതി രാജ്യങ്ങളുെട അന്താരാഷ്ട്ര സംഘടന (ഒപെക്)യിൽ നിന്ന് 2019 ജനുവരി ഒന്നുമുതൽ ഖത്തർ പിൻവാങ്ങി, ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) മേഖലയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ച് ആഗോള ശക്തിയാകൽ തുടങ്ങിയ തീരുമാനങ്ങൾ ഖത്തറിെൻറ ധീരതയാണ് കാണിച്ചത്. ഉപരോധത്തിലും ബജറ്റിൽ വാറ്റ് (മൂല്യവർധിത നികുതി), വരുമാന നികുതി എന്നിവ ഖത്തറിൽ നടപ്പാക്കിയില്ല. 

ഉപരോധം കഠിനമായി തുടരുേമ്പാഴും ഖത്തർ ചാരിറ്റി, ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി എന്നിവയുമായി സഹകരിച്ച് െഎക്യരാഷ്ട്രസഭ വഴിയും അഭയാർഥിക്ഷേമത്തിനായും മറ്റും വൻ തുകയാണ് ഖത്തർ നൽകിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ റമദാനിലും ലോകത്തിൻെറ വിവിധ രാജ്യങ്ങളിലെ ലക്ഷക്കണക്കിന് ആളുകൾക്കാണ് ഖത്തർ സഹായമെത്തിച്ചത്. നമുക്ക് വേണ്ടത് നമ്മൾ ഉണ്ടാക്കുന്നു എന്ന രൂപത്തിലേക്ക് ഖത്തർ വളരുന്നു എന്നതാണ് ഉപരോധം കൊണ്ടുണ്ടായ വലിയ നേട്ടം. പാലിെൻറയും പാലുത്പന്നങ്ങളുടെയും ഉത്പാദനത്തില്‍ രാജ്യത്തിെൻറ സ്വയംപര്യാപ്തത ഏകദേശം നൂറുശതമാനത്തിലേക്കെത്തി. ഉപരോധത്തിന് മുമ്പ് കേവലം 28 ശതമാനം മാത്രമായിരുന്നു ഇത്. ബാക്കിയുള്ളവ ഇറക്കുമതി ചെയ്യുകയായിരുന്നു. ബലദ്ന എന്ന ഖത്തറിെൻറ സ്വന്തം പാൽകമ്പനി രാജ്യത്തിന് ആവശ്യമായ പാൽ–ഉപ ഉൽപന്നങ്ങൾ ഉൽപാദിപ്പിച്ചു. ആകാശത്ത് ഖത്തർ എയർവേസും വെള്ളത്തിൽ ഹമദ് തുറമുഖവും വികസനകുതിപ്പ് നടത്തുകയാണ്. ഖത്തറിലേക്കുള്ള കയറ്റുമതിയിലും ഇറക്കുമതിയിലും ഇന്ത്യ ലോകത്ത് മൂന്നാം സ്ഥാനത്താണ്.

പ്രതിസന്ധി അവസാനിക്കുമെന്ന് പ്രതീക്ഷ–കുവൈത്ത് പ്രധാനമന്ത്രി
ദോഹ: ഗൾഫ് പ്രതിസന്ധി അവസാനിക്കുമെന്നും പ്രതിസന്ധികൾക്ക് പരിഹാരമാകുമെന്നും നേരത്തെയുള്ളതിനേക്കാൾ പ്രതീക്ഷ ഇപ്പോഴുണ്ടെന്നും കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് കുവൈത്ത് ഇപ്പോഴും ശ്രമം തുടരുകയാണെന്നും പ്രാദേശിക പത്രങ്ങളോട് ശൈഖ് സബാഹ് ഖാലിദ് അൽ സബാഹ് കൂട്ടിച്ചേർത്തു.ജി.സി.സിയുടെ മുന്നോട്ടുള്ള പ്രയാണത്തിനും നിലവിലെ പ്രതിസന്ധികൾ അവസാനിപ്പിക്കുന്നതിനും അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ് പരിശ്രമിച്ച് കൊണ്ടിരിക്കുകയാണെന്നും ഭിന്നാഭിപ്രായക്കാരെ ഒരുമിച്ചിരുത്തി സമഗ്രമായ പരിഹാരം കണ്ടെത്തുന്നതിന് കുവൈത്ത് മുന്നിലുണ്ടെന്നും ശൈഖ് സബാഹ് വ്യക്തമാക്കി.

ജി.സി.സിയുടെ നിലനിൽപ്പും പ്രതിസന്ധികൾ തരണം ചെയ്ത് മുന്നോട്ടു പോകുന്നതും ഓരോ അംഗരാജ്യത്തിനും വളരെ പ്രധാനപ്പെട്ടതാണെന്ന കാര്യത്തിൽ ഉറപ്പുണ്ടെന്നും ജി.സി.സിയുടെ കെട്ടുറപ്പ് മേഖലക്കും ലോകത്തിനും ഒരുപോലെ പ്രധാനപ്പെട്ടതാണെന്നും ഇക്കാരണത്താൽ അകന്നവരെ അടുപ്പിക്കാൻ നാം മുന്നിട്ടിറങ്ങണമെന്നും കുവൈത്ത് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഗൾഫ് പ്രതിസന്ധി നാലാം വർഷത്തിലേക്ക് കടക്കുന്നതിൽ സങ്കടമുണ്ടെന്നും എന്നാൽ പരിഹാരശ്രമങ്ങൾ തുടരുകയാണെന്നും നേരത്തെയുള്ളതിനേക്കാൾ പ്രതീക്ഷയാണ് ഇപ്പോഴെന്നും അദ്ദേഹം ആവർത്തിച്ചു.
 

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.