ദോഹ: കോവിഡ്–19നെതിരായ ദേശീയ പോരാട്ടത്തിന് കൂടുതൽ കരുത്ത് പകരുന്നതിന് സർക്കാർ മേഖലയിൽ പ്രവർത്തിക്കാൻ സ്വക ാര്യ മേഖലയിലെ അംഗീകൃത മെഡിക്കൽ വിദഗ്ധരെ അനുവദിച്ചതായി പൊതുജനാരോഗ്യ വിഭാഗം മേധാവി ഡോ. ശൈഖ് മുഹമ്മദ് ബിൻ ഹമദ ് ആൽഥാനി.കോവിഡ്–19 രോഗികളെ ചികിത്സിക്കാനായി അഞ്ച് ആശുപത്രികളും പരിശോധിക്കാനായി നാല് ഹെൽത്ത് സെൻററുകളും ഇ തുവരെ സജ്ജമാക്കിയിട്ടുണ്ടെന്നും ഖത്തർ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
കമ്മ്യൂണിക്കബി ൾ ഡിസീസ് സെൻറർ, ഹസം മിബൈരീക് ജനറൽ ആശുപത്രി, ക്യൂബൻ ആശുപത്രി, മിസൈദ് ആശുപത്രി, റാസ് ലഫാൻ ആശുപത്രി എന്നിവയാണ് കോവിഡ്–19 രോഗികൾക്കായി അത്യാധുനിക സൗകര്യത്തോടെ പ്രവർത്തിക്കുന്ന ആശുപത്രികൾ. അതേസമയം, ഗറാഫ അൽ റയ്യാൻ, ഉംസലാൽ, മൈദർ, റൗദത് അൽ ഖൈൽ ഹെൽത്ത് സെൻററുകൾ കോവിഡ്–19 പരിശോധനക്ക് മാത്രമായി പ്രവർത്തിക്കുന്നവയാണ്.
ഉംസലാലിൽ കോവിഡ്–19 രോഗികൾക്കായി അത്യാധുനിക ചികിത്സാ സംവിധാനങ്ങളോടെ പ്രവർത്തിക്കുന്ന ഐസലേഷൻ ആശുപത്രി ഏപ്രിൽ 9ന് തന്നെ സജ്ജമായിട്ടുണ്ട്.
കോവിഡ്–19 വ്യാപനം തടയുകയും രോഗ ബാധിതരുടെ എണ്ണം കുറച്ചുകൊണ്ടു വരികയും മാത്രമല്ല പ്രതിരോധ പ്രവർത്തനങ്ങളിലൂടെ ലക്ഷ്യം വെക്കുന്നത്. തുടക്കം മുതൽ വൈറസ്ബാധ ഉന്നതിയിലേക്കെത്തുന്നത് തടയുകയായിരന്നു പ്രധാന ലക്ഷ്യം. ഫെബ്രുവരി അവസാനം മുതലാണ് ഖത്തറിൽ പ്രതിസന്ധി രൂപപ്പെട്ടത്. ഇറാനിൽ നിന്നും മറ്റു കോവിഡ്–19 ബാധിത രാജ്യങ്ങളിൽ നിന്നും ഖത്തറിലേക്ക് മടങ്ങിയെത്തിയ സ്വദേശികളാണ് രോഗികളുടെ എണ്ണം ഉയരുന്നതിന് കാരണം.
കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മതിയായ ചികിത്സാ സേവനം ലഭ്യമാക്കുന്നതിന് അധിക മെഡിക്കൽ ജീവനക്കാരെ ആരോഗ്യ മന്ത്രാലയം നിയമിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ പരിശീലനവും യോഗ്യതാ കടമ്പയും കടന്നെത്തിയവരാണ് ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ. കോവിഡ്–19 പ്രതിരോധ മേഖലയിൽ സർക്കാർ ശ്രമങ്ങൾക്ക് കരുത്ത് പകരുന്നതിനായും രോഗവ്യാപനം തടയുന്നതിനും ‘ഖത്തറിന് വേണ്ടി’ എന്ന തലക്കെട്ടിൽ സന്നദ്ധ പ്രവർത്തകരെ സജ്ജമാക്കിയിട്ടുണ്ട്. എജ്യുക്കേഷൻ സിറ്റി സ്റ്റുഡൻറ്സ് സെൻററിലൂടെ അവർക്ക് മികച്ച പരിശീലനം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.