തൊഴിലിടങ്ങളിലും താമസകേന്ദ്രങ്ങളിലും അശ്ഗാൽ പരിശോധന ശക്തം

ദോഹ: കോവിഡ്–19 പശ്ചാത്തലത്തിൽ തൊഴിലാലികളുടെ താമസ കേന്ദ്രങ്ങളിലും തൊഴിലിടങ്ങളിലും പൊതു മരാമത്ത് വകുപ്പ് അശ്ഗാലിെൻറ പരിശോധന ശക്തം. 142,724 ചതുരശ്ര മീറ്ററിലാണ് തൊഴിലാളികളുടെ താമസകേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്. ഇ തിനാൽ ഓരോ റൂമുകളിലും വളരെകുറച്ച് ആളുകളാണ് താമസിക്കുന്നത്. ഐ. എസ്. ഒ 22000 സാക്ഷ്യപത്രത്തോട് കൂടിയ ആറ് ഡൈനിങ് ഹാ ളുകളാണ് ഇവിടെ സജ്ജമാക്കിയിട്ടുള്ളത്. ഭക്ഷണ സമയം ഓരോരുത്തരും സാമൂഹിക അകലം പാലിക്കുന്നതിലും പ്രത്യേക ശ്രദ്ധ പുലർത്തുന്നു. ഭരണ വികസന, തൊഴിൽ സാമൂഹിക മന്ത്രാലയത്തിെൻറ ഉത്തരവ് പ്രകാരം അശ്ഗാൽ മുന്നോട്ട് വെച്ച പ്രതിരോധ, മുൻകരുതൽ നടപടികൾ കോൺട്രാക്ടിംഗ് കമ്പനികൾ നടപ്പിലാക്കുന്നുണ്ടോ എന്ന് നിരന്തരം പരിശോധിക്കുന്നുണ്ട്. തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളിലും തൊഴിലിടങ്ങളിലും അശ്ഗാൽ ഉദ്യോഗസ്ഥർ നിരന്തരം പരിശോധന നടത്തി വരികയാണെന്നും തൊഴിലാളികളുടെ സംരക്ഷണത്തിനും കോവിഡ്–19 വ്യാപനം തടയുന്നതിനും പദ്ധതികൾ നടപ്പിലാക്കുന്ന കമ്പനികൾ അശ്ഗാൽ നൽകിയ നിർദേശങ്ങൾ പാലിക്കുന്നുണ്ടോ എന്നുറപ്പു വരുത്താൻ ഇതിലൂടെ സാധിക്കുന്നുവെന്നും ഹൈവേ െപ്രാജക്ട് വകുപ്പിലെ ഖലീഫ അവന്യൂ െപ്രാജക്ട് ഉദ്യോഗസ്ഥൻ എഞ്ചി. അബ്ദുല്ല ഖാസിം പറഞ്ഞു.


അശ്ഗാലിനെ സംബന്ധിച്ച് ഖലീഫ അവന്യൂ പദ്ധതി വളരെ നിർണായക പദ്ധതിയാണ്. ഇതിനകം തന്നെ 79 ദശലക്ഷം അപകട രഹിത മണിക്കൂറുകൾ പിന്നിടാൻ പദ്ധതിക്കായി. ഏഴായിരത്തോളം തൊഴിലാളികളാണ് പദ്ധതിയിൽ വ്യാപൃതരായിരിക്കുന്നത്. രോഗ്യവ്യാപനം തടയുന്നതിനും പ്രതിരോധിക്കുന്നതിനുമാവശ്യമായ മുഴുവൻ പ്രതിരോധ, മുൻകരുതൽ നടപടികളും കൈക്കൊള്ളാൻ കമ്പനികളെ ബോധവൽകരിക്കുന്നുണ്ട്.
തൊഴിൽ സ്ഥലത്തെ ക്ലിനിക്കിന് പുറമേ, ആരോഗ്യ മന്ത്രാലയത്തിെൻറ അംഗീകാരത്തോടെ പ്രത്യേക ക്ലിനിക്ക് താമസകേന്ദ്രത്തിൽ പ്രവർത്തിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രോഗം സംബന്ധിച്ച് സംശയാസ്പദമായി എന്തെങ്കിലും കണ്ടെത്തുകയാണെങ്കിൽ അവരെ പാർപ്പിക്കുന്നതിനായി അടിയന്തരസമ്പർക്ക വിലക്ക് റൂമുകളും സജ്ജീകരിച്ചിട്ടുണ്ട്. തൊഴിൽ മന്ത്രാലയത്തിെൻറ നിർദേശങ്ങൾ പാലിക്കുന്നത് നിരീക്ഷിക്കുന്നതിനായി അശ്ഗാലിെൻറ സഹകരണത്തോടെ നിരന്തരം പരിശോധനകൾ നടത്തുന്നുണ്ടെന്ന് മന്ത്രാലയത്തിലെ പരിശോധനാ വിഭാഗം ഉദ്യോഗസ്ഥൻ നാസർ അൽ ഹാജിരി പറഞ്ഞു. തൊഴിലാളികളുടെ തൊഴിൽ സമയം ആറ് മണിക്കൂറാക്കി. തൊഴിലാളികൾക്കിടയിൽ സാമൂഹിക അകലം പാലിക്കുന്നത് നിർബന്ധമാക്കി. തൊഴിലാളികൾ ഒത്തുചേരുന്നത് വിലക്കി. വിവിധ ഭാഷകളിൽ ബോധവൽകരണം ശക്തമാക്കി. കോവിഡ്–19 പ്രതിരോധത്തിെൻറ ഭാഗമായി തൊഴിലാളികളുടെ ശരീരോഷ്മാവ് എല്ലാ ദിവസവും അശ്ഗാൽ പരിശോധിക്കുന്നുണ്ട്. ശ്വാസകോശ സംബന്ധമായ രോഗനീരിക്ഷണം, വ്യക്തിത്വ ശുചിത്വം, ഗ്ലൗസ്, മാസ്ക് പോലെയുള്ളവയുടെ ഉപയോഗം എന്നിവയെല്ലാം അശ്ഗാൽ തൊഴിലാളികൾക്കിടയിൽ നടപ്പിലാക്കിയിട്ടുണ്ട്.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.