ദോഹ: ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് പ്രഥമ പരിഗണന നേരിട്ടുളള ചർച്ചകൾക്ക് തന്നെയാണെന്ന് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനി. ഇതംപര്യ ന്തമായി ഇത്തരം ഏത് പ്രശ്നങ്ങളും നേരിട്ടുള്ള ചർച്ചകളിലൂടെ തന്നെയാണ് പരിഹരിക്കപ്പെട്ടത്. 2014ൽ അം ബസാഡർമാരെ പിൻവലിച്ചതുമായി ബന്ധപ്പെട്ട വിഷയം നേരിട്ടുള്ള ചർച്ചയിലൂടെ തന്നെയാണ് പരിഹരിക്കപ്പെ ട്ടത്. ആ സന്ദർഭത്തിൽ മോറോക്കോയിൽ അറബ് ലീഗ് വിദേശകാര്യ മന്ത്രി തല യോഗം ചേർന്ന സന്ദർഭത്തിൽ യോഗ അജണ്ടയിൽ ഇല്ലാതിരുന്നിട്ടും വിഷയം അവിടെ ചർച്ച ചെയ്തു. പ്രാഥമിക പരിഹാരം കാണുകയും ചെ യ്തു. പിന്നീട് നടന്ന ചർച്ചകളിൽ കൂടുതൽ വിശാലത ലഭിക്കുകയും പ്രതിസന്ധി അവസാനിക്കുകയും ചെയ്യു കയാണുണ്ടായത്. നിലവിലെ സാഹചര്യത്തിലും ഖത്തർ ആവശ്യപ്പെടുന്നത് നേരിട്ടുള്ള ചർച്ചക്ക് വഴിയൊരു ക്കാനാണ്. അങ്ങിനെയൊരു വേദി സൃഷ്ടിക്കപ്പെട്ടാൽ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്ന് തന്നെയാണ് പ്രതീ ക്ഷ. ജി.സി.സി ഗൾഫ് രാജ്യങ്ങളെ കൂട്ടിയിണക്കുന്ന പൊതു വേദിയാണ്.
ഇത്തരം വിഷയങ്ങളിൽ നയപരമായി ഇടപെടാൻ ഈ വേദിക്ക് കഴിയുമെന്നും പ്രബധാനമന്ത്രി അഭിപ്രായപ്പെട്ടു. ഖത്തർ ടെലിവിഷൻ നടത്തി വരുന്ന ‘അൽഹഖീഖ’ പരിപാടിയിൽ സംസാരിക്കുകയായരുന്നു അദ്ദേഹം. കുവൈത്ത് നടത്തി വരുന്ന മാധ്യസ്ഥ ശ്രമത്തെ വലിയ പ്രധാന്യത്തോട് കൂടിയാണ് ഞങ്ങൾ കാണുന്നത്.
ആഗോള തലത്തിലും കുവൈത്തിെൻറ ശ്രമത്തിന് വലിയ അംഗീകാരമാണുള്ളത്. ഏതെങ്കിലും രാജ്യത്തിെൻറ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാൻ കഴിയില്ല. രാജ്യത്തിെൻറ പരമാധികാരം അംഗീകരിച്ച് ഏത് ചർച്ചകൾക്കും രാജ്യം സന്നദ്ധമാണെന്ന് അമീർ ശൈഖ് തമീം തുടക്കം മുതൽ വ്യക്തമാക്കി വരുന്നതാണ്. രാജ്യത്തിെൻറ സാമ്പത്തിക സാഹചര്യം വലിയ തോതിൽ പ്രതിസന്ധിയെ മറികടന്നതായി വ്യക്തമാക്കിയ പ്ര ധാനമന്ത്രി സ്വദേശികളുടെയും വിദേശികളുടെയും പിന്തുണ ഏറെ നന്ദിയോടെ സ്മരിച്ചു. ഉപരോധം രാജ്യത്തി െൻറ സ്ട്രാറ്റജിയിൽ തന്നെ മാറ്റം വരുത്താൻ സഹായകരമായതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
സ്വയം പ ര്യാപ്തത നേടാനുള്ള ശ്രമത്തിന് ഇത് ആക്കം കുട്ടി. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ശക്ത മായ നേതൃത്വമാണ് രാജ്യത്തിെൻറ ശക്തി. ഓരോ ചെറിയ വിഷയങ്ങൾ പോലും സ്വദേശിയുടേതായാലും വി ദേശിയുടേതായാലും അന്വേഷിക്കുകയും പരിഹാരം നിർദേശിക്കുകയും ചെയ്ത് അദ്ദേഹം ശക്തമായ പിന്തു ണയാണ് നൽകിക്കൊണ്ടിരിക്കുന്നത്. ഉപരോധത്തിെൻറ ആരംഭത്തിൽ അവശ്യ സാധനങ്ങളിൽ 90 ശതമാനവും ഇറക്കുമതിയായിരുന്നുവെന്നത് യാഥാർത്ഥ്യമാണ്. എന്നാൽ ഉപരോധം നീളുന്ന സാഹചര്യത്തിലും സ്വയം പ ര്യാപതത നേടേണ്ടതിെൻറ ആവശ്യകത കൂടുതൽ ബോധ്യപ്പെട്ടു. തീവ്രമായ പദ്ധതികളാണ് ഇതിനായി നടപ്പി ലാക്കിയത്. 90 ശതമാനം പാലും പാൽ ഉൽപ്പന്നങ്ങളും ഇറക്കുമതി ചെയ്തിരുന്ന സാഹചര്യത്തിൽ നിന്ന് മാറി നിലവിൽ ആവശ്യത്തിെൻറ നാൽപ്പത് ശതമാനം പാൽ രാജ്യത്ത് തന്നെ ഉൽപ്പാദിപ്പിക്കപ്പെടുന്നു. കാർഷിക വി ളകളുടെ ഉൽപാദനം പതിൻമടങ്ങ് വർധിച്ചിരിക്കുന്നു. ഉപരോധം നീണ്ട് നിന്നാലും വലിയ പ്രതിസന്ധിയില്ലാതെ മുന്നോട്ട് പോകാൻ കഴിയുമെന്ന വിശ്വാസം തങ്ങൾക്കുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.