േലാക ഫാർമസി ദിനാചരണത്തിന്റെ ഭാഗമായി നടന്ന പരിപാടിയിൽ കെ.പി.എഫ്.ക്യു അംഗങ്ങൾ അംബാസഡർ ഡോ. ദീപക് മിത്തലിനും മറ്റു വിശിഷ്ടാതിഥികൾക്കുമൊപ്പം

ഫാർമസി ദിനത്തിൽ കെ.പി.എഫ്.ക്യു സംഗമം

ദോഹ: ലോക ഫാർമസി ദിനത്തിൽ കേരള ഫാർമസി ഫോറം ഖത്തർ അംഗങ്ങൾ സംഗമിച്ചു. ഫാർമസി പ്രഫഷനലുകളും ഗവേഷകരും ഉൾപ്പെടെ നൂറ്റമ്പതോളം പേർ പങ്കെടുത്ത സംഗമത്തിൽ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ, ഹമദ് മെഡിക്കൽ കോർപറേഷൻ ഫാർമസി എക്‌സിക്യൂട്ടിവ് ഡയറക്ടർ ഡോ. മോസ അൽ ഹെയ്‌ൽ എന്നിവർ അതിഥികളായി.

ദോഹ ജെ.ഡബ്ല്യു മാരിയറ്റ് മാർക്വിസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ അംഗത്വ വിശദാംശങ്ങൾ ഉൾപ്പെടെ വിവരങ്ങളടങ്ങിയ കെ.പി.എഫ്‌.ക്യു ഔദ്യോഗിക വെബ്‌സൈറ്റ് അംബാസഡർ ഉദ്ഘാടനം ചെയ്തു. പ്രിവിലേജ് കാർഡ് ലോഞ്ച് ഡോ. മോസ നിർവഹിച്ചു. എച്ച്.എം.സി ഫാർമസി അസിസ്റ്റൻറ് ഡയറക്ടർമാരായ ഡോ. പി.വി. അബ്ദുറഊഫ്, ഡോ. വെസ്സാം എൽ. കാസെം, യൂറോപ്യൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഫാർമസി പ്രസിഡൻറ് പ്രഫസർ ഡെറക് സ്റ്റുവർട്ട്, ഐ.ബി.പി.സി പ്രസിഡൻറ് ജാഫർ സാദിഖ് എന്നിവർ സംസാരിച്ചു.

കെ.പി.എഫ്‌.ക്യു ജനറൽ സെക്രട്ടറി സുഹൈൽ കൊന്നക്കോട്ട് പ്രഭാഷകരെ പരിചയപ്പെടുത്തി. പ്രസിഡന്റ് കെ.പി. അഷ്റഫ് അധ്യക്ഷത വഹിച്ചു. സൂരജ് ശ്രീകുമാർ, സരിൻ കേളോത്ത്, ഉമർ ഫാറൂഖ് എന്നിവർ പരിപാടി നിയന്ത്രിച്ചു.

അൻവർ സാദത്ത്, അക്കാദമിക് ലീഡർ ഡോ. ബിന്നി തോമസ്, വൈസ് പ്രസിഡന്റ് അഹമ്മദ് അക്ബർ എന്നിവർ വിവിധ സെഷനുകളിൽ പങ്കാളികളായി. സേവന മികവുള്ള പുരസ്കാരം നേടിയ ഫാർമസിസ്റ്റുകളെ അവാർഡ് നൽകി ആദരിച്ചു. കൺവീനർ മുഹമ്മദ്‌ റിയാസ് സ്വാഗതവും, സൈനേഷ് ചെറുകുറ്റി നന്ദിയും പറഞ്ഞു.

Tags:    
News Summary - KPFQ Sangam on Pharmacy Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.