ദോഹ: പ്രതിവർഷം പകർച്ചപ്പനി ബാധിച്ച് 500ലധികം പേരെ ഹമദ് മെഡിക്കൽ കോർപറേഷനു കീഴിെല ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നുണ്ടെന്നും എത്രയും വേഗത്തിൽ ഫ്ലൂ വാക്സിൻ സ്വീകരിക്കണമെന്നും ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്്.എം.സി) ആവശ്യപ്പെട്ടു. പകർച്ചപ്പനിയെ നിസ്സാരമാക്കരുതെന്നും ചെറിയ രോഗമാണെങ്കിലും ചിലപ്പോൾ മരണത്തിനുവരെ കാരണമാകുന്നുണ്ടെന്നും എച്ച്.എം.സി മുന്നറിയിപ്പ് നൽകുന്നു. ജലദോഷപ്പനിയായി ഇതിനെ നിസ്സാരമാക്കരുതെന്നും ഇൻഫ്ലുവൻസ വൈറസ് മൂലമുണ്ടാകുന്ന രോഗം മൂക്ക്, തൊണ്ട, ശ്വാസകോശം എന്നിവയെ സാരമായി ബാധിക്കുമെന്നും സാംക്രമികരോഗ പ്രതിരോധകേന്ദ്രം മെഡിക്കൽ ഡയറക്ടർ ഡോ. മുനാ അൽ മസ്ലമാനി പറഞ്ഞു.
ഗുരുതരമായ രോഗാവസ്ഥയിലേക്കും ചിലപ്പോൾ മരണത്തിലേക്കും ഇത് കാരണമാകുമെന്നും പ്രതിവർഷം 500ലേെറ രോഗികളെ പനിബാധിച്ച് രാജ്യത്തെ ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നുണ്ടെന്നും ശരാശരി ഓരോ വർഷവും 12 പേർ മരിക്കുന്നതായും അവർ വിശദീകരിച്ചു. ഈ വർഷം വളരെ നേരേത്തതന്നെ പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചിട്ടുണ്ട്. പനി സീസണിനു മുമ്പായി രോഗപ്രതിരോധശേഷി വരുത്തുകയാണ് ലക്ഷ്യം -ഡോ. അൽ മസ്ലമാനി വ്യക്തമാക്കി. മുൻ വർഷങ്ങളെ അപേക്ഷിച്ച് നേരേത്തതന്നെ നിരവധിപേർ പനിച്ച് ചികിത്സ തേടി എത്തിയതോടെയാണ് വാക്സിനേഷനും പതിവിലും നേരത്തേ ആരംഭിച്ചത്. സെപ്റ്റംബർ ഒന്നു മുതൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, സ്വകാര്യ ആശുപത്രികൾ എന്നിവ കേന്ദ്രീകരിച്ചാണ് പനി വാക്സിൻ നൽകിത്തുടങ്ങിയത്.
സാധ്യമാകുന്നവർ വളരെ വേഗത്തിൽ വാക്സിൻ സ്വീകരിച്ച് രോഗപ്രതിരോധശേഷി കൈവരിക്കണമെന്ന് ഡോ. അൽ മസ്ലമാനി ആവശ്യപ്പെട്ടു. ആരോഗ്യമുള്ളവരിലും ഫ്ലൂ പ്രതികൂലമായി ബാധിക്കുമെന്നും ഇവരിലൂടെ മറ്റുള്ളവരിലേക്കും രോഗം പകരാൻ സാധ്യതയുണ്ടെന്നും അതിനാൽ എല്ലാവരും വാക്സിൻ സ്വീകരിക്കാൻ മുന്നോട്ടുവരണമെന്നും അവർ പറഞ്ഞു. വാക്സിൻ സ്വീകരിച്ചാലും ദിനംപ്രതിയുള്ള മുൻകരുതലുകൾ തുടരണം. രോഗികളിൽനിന്നും അകന്നുനിൽക്കുക, തുമ്മുമ്പോഴും ചുമക്കുമ്പോഴും കൈ കൊണ്ടോ തൂവാലകൊണ്ടോ കവർ ചെയ്യുക, നിരന്തരം കൈകൾ കഴുകി വൃത്തിയാക്കുക തുടങ്ങിയവ പ്രാവർത്തികമാകുന്നതിലൂടെ രോഗവ്യാപനം കുറക്കാൻ സാധിക്കുമെന്നും അവർ പറഞ്ഞു. രാജ്യത്തെ 28 പ്രാഥമികാരോഗ്യ ചികിത്സ കേന്ദ്രങ്ങളിലും 40ലധികം സ്വകാര്യ ക്ലിനിക്കുകളിലും വാക്സിൻ ലഭ്യമാണെന്നും അവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.