ദോഹ: ഖത്തറിൽ 80 ശതമാനം സ്വകാര്യ മേഖല ജീവനക്കാരും ഏപ്രിൽ രണ്ടു മുതൽ വീട്ടിലിരുന്നു ജോലി ചെയ്യണം. ഇതല്ലാത്ത ജീ വനക്കാരുടെ ജോലി സമയം രാവിലെ ഏഴ് മുതൽ ഉച്ചക്ക് ഒന്ന് വരെ
മാത്രമായിരിക്കും. ഭക്ഷ്യസാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ, ഫാർമസികൾ, ഡെലിവറി ഓർഡറുകൾ സ്വീകരിക്കുന്ന റെസ്റ്റോറൻറുകൾ എന്നിവക്ക് ഇത് ബാധകമല്ല.
ഹോം ക്ലീനിങ് സേവനം നിർത്തിവെക്കും. ബസുകളിൽ കൊണ്ടുപോകുന്നതൊഴിലാളികളുടെയും ജീവനക്കാരുടെയും എണ്ണം പകുതിയായി കുറക്കണം.
വാണിജ്യ വ്യവസായ മന്ത്രാലയവുമായി ആലോചിച്ച് ഈ തീരുമാനത്തിൽ നിന്ന് ഒഴിവാക്കേണ്ട മറ്റ് മേഖലകൾ ഏതൊക്കെയെന്ന് പിന്നീട് തീമാനിക്കും. ഖത്തർ മന്ത്രിസഭയുടേതാണ് തീരുമാനങ്ങൾ. നിലവിൽ സർക്കാർ മേഖലയിലെ 80ശതമാനം ജീവനക്കാരും വീട്ടിലിരുന്നാണ് ജോലിചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.