ദോഹ: കോവിഡ് വാക്സിെൻറ ബൂസ്റ്റർ ഡോസ് രോഗപ്രതിരോധത്തിൽ ഏറ്റവും നിർണാകമാണെന്ന് ദേശീയ ഹെൽത്ത് സ്ട്രാറ്റജി ഗ്രൂപ്പ് തലവൻ ഡോ. അബ്ദുൽ ലത്തീഫ് അൽ ഖാൽ. ബുധനാഴ്ച ആരംഭിക്കുന്ന ബൂസ്റ്റർ ഡോസ് വാക്സിെൻറ മുന്നോടിയായി ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് രാജ്യത്തിെൻറ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ മുന്നണിപ്പോരാളി കൂടിയായ ഡോ. അൽ ഖാൽ ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡിെൻറ ഡെൽറ്റ വകഭേദങ്ങൾക്കെതിരെ ആരോഗ്യ സുരക്ഷനേടുന്നതിൽ ബൂസ്റ്റർ ഡോസ് സുപ്രധാനമാണ്.ശാസ്ത്രീയ പഠനങ്ങളുടെയും ഗവേഷണങ്ങളുടെയും അടിസ്ഥാനത്തിൽ തെളിയിക്കപ്പെട്ട ശേഷമാണ് മൂന്നാം ഡോസ് എടുക്കാൻ നിർദേശിക്കപ്പെടുന്നത്. രണ്ടാം ഡോസ് എടുത്ത് എട്ടുമാസം കഴിഞ്ഞവർ അടുത്ത ഡോസ് വക്സിൻ കൂടി സ്വീകരിക്കുന്നതോടെ പുതിയ വകഭേദങ്ങൾക്കെതിരെ ഒരു വർഷം വരെ പ്രതിരോധശേഷി നേടും -അദ്ദേഹം പറഞ്ഞു. 'രണ്ടാം ഡോസ് സ്വീകരിച്ച് ഏഴു മാസം കഴിയുന്നതോടെ ശരീരത്തിലെ ആൻറി ബോഡി കുറയുന്നതായി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടുകഴിഞ്ഞതാണ്. അത്തരം ആളുകളിൽ കോവിഡ് രോഗസാധ്യത കൂടിയതായി ക്ലിനിക്കൽ തെളിവുകളുമുണ്ട്. അതിനാൽ, രോഗസാധ്യത കൂടിയ ഹൈ റിസ്ക് വിഭാഗക്കാർ എത്രയും വേഗം ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിച്ചുതുടങ്ങണം' -ഡോ. അൽ ഖാൽ പറഞ്ഞു. ഘട്ടം ഘട്ടമായാണ് ബൂസ്റ്റർ ഡോസ് നൽകിത്തുടങ്ങുന്നത്. വരും മാസങ്ങളിൽ കൂടുതൽ പേർക്ക് നൽകും. കഴിഞ്ഞ ജനുവരി, ഫ്രെബുവരി, മാർച്ചിൽ രണ്ടാം ഡോസ് സ്വീകരിച്ചവർക്ക് എട്ടു മാസം പൂർത്തിയാകുന്ന മുറക്ക് ബൂസ്റ്റർ ഡോസ് ലഭ്യമാവും.
ബൂസ്റ്റർ ഡോസ് എടുക്കുന്നവർക്ക് രണ്ടാം ഡോസ് എടുക്കുന്നവരേക്കാൾ മടങ്ങ് ആൻറിബോഡി നേടാൻ കഴിയുമെന്നാണ് പഠനം -അദ്ദേഹം പറഞ്ഞു. ആദ്യ രണ്ട് ഡോസുകളേക്കാൾ ബൂസ്റ്റർ ഡോസിന് രോഗപ്രതിരോധശേഷി ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ കുത്തിവെപ്പ് സജീവമാകുന്നതോടെ രാജ്യത്തെ കോവിഡ് വ്യാപനം കുറഞ്ഞുതുടങ്ങിയത് ആശ്വാസകരമാണെന്നും ഡോ. അൽ ഖാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.