മുഹമ്മദ് ബിൻ സൽമാൻ
മസ്കത്ത്: സൗദി രാജകുമാരനും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് ആൽ സഊദ് തിങ്കളാഴ്ച ഒമാൻ സന്ദർശിക്കും. ഒമാനും സഹോദര രാജ്യമായ സൗദിഅറേബ്യയും തമ്മിൽ നിലനിൽക്കുന്ന ചരിത്രപരമായ ബന്ധം ശക്തിപ്പെടുത്താൻ സന്ദർശനം ഉപകരിക്കും. സന്ദർശനത്തിനിടെ ഇരുരാജ്യങ്ങൾക്കും പൊതുതാൽപര്യമുള്ള നിരവധി വിഷയങ്ങളിൽ ചർച്ച നടത്തും.
കഴിഞ്ഞ ജുലൈയിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ ത്വാരിഖിെൻറ സൗദി സന്ദർശനത്തിെൻറ ഭാഗമായി സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് ആൽ സഊദുമായി ചർച്ച നടത്തിയിരുന്നു. ഇതിെൻറ തുടർച്ചയുടെ ഭാഗമാണ് സൗദി രാജകുമാരെൻറ സന്ദർശനം.
വ്യത്യസ്ത മേഖലകളിൽ ഇരുരാജ്യങ്ങൾക്കും കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്നതായിരിക്കും സന്ദർശനം കൊണ്ടുണ്ടാകുന്നതെന്ന് ഒമാനിലെ സൗദി അറേബ്യയുടെ അംബാസഡർ അബ്ദുല്ല ബിൻ സൗദ് അൽ അൻസി പറഞ്ഞു.
ഒമാൻ വിഷൻ 2040നും സൗദി വിഷൻ 2030 നും ഇടയിൽ പൊതുവായ ഘടകങ്ങളുണ്ട്. സഹകരണം ശക്തിപ്പെടുത്തുന്നതിനും ഏകീകരണവും ഐക്യവും കൈവരിക്കുന്നതിനും സന്ദർശനം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. യമൻ അടക്കമുള്ള മേഖലയിലെ രാഷ്ട്രീയ വിഷയങ്ങളും ചർച്ചക്ക് വരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.