ജീപാസിന്‍റെ സമ്മാനത്തിന് അർഹരായവർ ജീപാസ് സെയിൽസ് എക്സിക്യൂട്ടിവ് ഒ.എസ്. റഫീഖ്, ഗൾഫ് മാധ്യമം ഒമാൻ മാർക്കറ്റിങ് മാനേജർ ഷൈജു സലാഹുദ്ദീൻ എന്നിവർക്കൊപ്പം
മസ്കത്ത്: ഇന്ത്യയുടെ 76ാം സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന 'ഇന്ത്യ@75' ഫ്രീഡം ക്വിസിലെ വിജയികൾക്കുള്ള സമ്മാനദാനം നടന്നു. ആദ്യ പത്ത് ദിവസത്തിലെ വിജയികൾ സമ്മാനങ്ങൾ ഏറ്റുവാങ്ങി. ജീപാസും ബിസ്മിയും സ്പോൺസർ ചെയ്യുന്ന സമ്മാനങ്ങളാണ് ഇവർക്ക് നൽകിയത്.
സമൃദ്ധി സെന്തിൽനാഥൻ, സന്തോഷ് എരിഞ്ഞേരി, മെർലിൻ മരിയ പ്രദീപ്, എം.ടി.പി സുമയ്യ, അദിതി കെ. ബിനു, എം. ശ്രിയ, വിവേക്, ഷൻസ ഹാഷിർ എന്നിവർ ജീപാസിന്‍റെ സമ്മാനങ്ങൾ ഏറ്റുവാങ്ങി. ബിസ്മി നൽകുന്ന സമ്മാനങ്ങൾ നോയൽ പടപ്പാക്കൽ സിനോജ്, ദേവിക പ്രവീൺ, ഇ.ടി. മുസമ്മിൽ, അർജുൻ അജീഷ് എന്നിവർ ഏറ്റുവാങ്ങി. ജീപാസ് സെയിൽസ് എക്സിക്യൂട്ടീവ് ഒ.എസ്. റഫീഖ്, ഗൾഫ് മാധ്യമം ഒമാൻ മാർക്കറ്റിങ് മാനേജർ ഷൈജു സലാഹുദ്ദീൻ, ബ്യൂറോ ഇൻ ചാർജ് ഇ.പി. ഷെഫീഖ്, ബിസിനസ് െഡവലപ്മെന്‍റ് എക്സിക്യൂട്ടിവ് നിഹാൽ ഷാജഹാൻ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
ബിസ്മിയുടെ സമ്മാനത്തിന് അർഹരായവർ ഗൾഫ് മാധ്യമം ഒമാൻ ബ്യൂറോ ഇൻ ചാർജ് ഇ.പി. ഷെഫീഖ്, ബിസിനസ് െഡവലപ്മെന്‍റ് എക്സിക്യൂട്ടിവ് നിഹാൽ ഷാജഹാൻ എന്നിവർക്കൊപ്പം
20 ദിവസം പിന്നിടുമ്പോൾ ക്വിസിന് വായനക്കാരിൽനിന്ന് ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നത്. ഗൾഫ് മാധ്യമം ദിനപത്രത്തിലും വെബ്സൈറ്റിലും പ്രസിദ്ധീകരിക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഓൺലൈനിലൂടെ ശരിയുത്തരം നൽകുന്നവരിൽനിന്നാണ് വിജയികളെ തെരഞ്ഞെടുക്കുന്നത്. നദ ഹാപ്പിനസ് മുഖ്യ പ്രായോജകരാകുന്ന പരിപാടിയിൽ ജോയ് ആലുക്കാസ് എക്സ്ചേഞ്ച്, നെസ്റ്റോ ഹൈപർ മാർക്കറ്റ്, യുനൈറ്റഡ് കാർഗോ, ജീപാസ്, റോയൽഫോർഡ്, ബിസ്മി എന്നിവർ പങ്കാളികളാണ്. ഓരോ ദിവസവും രണ്ടാൾക്ക് വീതം ജീപാസ് അല്ലെങ്കിൽ റോയൽഫോർഡ് നൽകുന്ന സമ്മാനങ്ങളും ബിസ്മിയുടെ ഗിഫ്റ്റ് ഹാമ്പറുകളും ലഭിക്കും. വിജയികളിൽ മൂന്നുപേർക്ക് യുനൈറ്റഡ് കാർഗോ ആൻഡ് ലോജിസ്റ്റിക്സ് നൽകുന്ന സാംസ്ങ് ഗാലക്സി ടാബ് ആണ് സമ്മാനം. മെഗാ വിജയിക്ക് ജോയ് ആലുക്കാസ് എക്സ്ചേഞ്ച് നൽകുന്ന 40 ഇഞ്ച് ടെലിവിഷൻ സമ്മാനമായി ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.