മസ്കത്ത്: മാതാപിതാക്കളിൽനിന്ന് വേർപെട്ട ബാലൻ കഴിഞ്ഞ 40 ദിവസമായി പൊലീസ് സ്റ്റേഷനിൽ കഴിയുന്നതായ പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. കരഞ്ഞുകൊണ്ട് നിൽക്കുന്ന ഒരു കുട്ടിയുടെ ചിത്രസഹിതമാണ് സമൂഹമാധ്യമങ്ങളിൽ ഇൗ വ്യാജസന്ദേശം പ്രചരിക്കുന്നത്.
പാകിസ്താനി പത്രത്തിൽ 2016ൽ പ്രസിദ്ധീകരിച്ച ചിത്രമാണ് ഇത്. 2014ൽ അഞ്ചുവയസ്സുകാരനായിരിക്കെ പാകിസ്താനിലെ ഒരു പ്രവിശ്യയിൽനിന്ന് കാണാതായ ബാലനെ രണ്ടുവർഷത്തിന് ശേഷം ഇന്ത്യയിലെ രാജസ്ഥാനിലാണ് കണ്ടെത്തിയത്. മാതാപിതാക്കളുമായുള്ള പുനഃസമാഗമത്തിെൻറ ചിത്രമാണ് തെറ്റായ രീതിയിലെ പ്രചാരണത്തിന് ഉപയോഗിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.