മസ്കത്ത്: ഒമാനിൽ 1557 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതർ 47,735 ആയി. 3852 സാമ്പിളുകളാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രോഗം സ്ഥിരീകരിക്കുന്ന സ്വദേശികളുടെ എണ്ണം കുതിച്ചുയരുകയാണ്. തിങ്കളാഴ്ച വരെയുള്ള കണക്കനുസരിച്ച് മൊത്തം രോഗികളിൽ 24,272 പേർ വിദേശികളും 23,463 പേർ സ്വദേശികളുമാണ്. ജൂലൈയിലെ വൈറസ്ബാധിതരുടെ എണ്ണത്തിൽ 71 ശതമാനമാണ് സ്വദേശികളുടെ എണ്ണം. മുൻകരുതൽ നടപടികൾ പാലിക്കുന്നതിലെ വിമുഖതയാണ് രോഗികളുടെ എണ്ണം ഉയരാൻ കാരണം.
മുൻകരുതൽ പാലിക്കാത്തതിനാൽ കർശന നടപടികളിലേക്ക് കടക്കേണ്ടിവരുമെന്ന് ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസങ്ങളിൽ മുന്നറിയിപ്പ് നൽകിയിരുന്നു.
തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചതിൽ 1057 പേരും സ്വദേശികളാണ്. 500 പേർ മാത്രമാണ് പ്രവാസികൾ. 1229 പേർക്കുകൂടി രോഗം ഭേദമായിട്ടുണ്ട്.
ഇതോടെ രോഗമുക്തരുടെ എണ്ണം 29146 ആയി. അഞ്ചു പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 218 ആയി ഉയർന്നു.
74 പേരെക്കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 465 പേരാണ് ഇപ്പോൾ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 129 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. 18,371 പേരാണ് നിലവിൽ അസുഖബാധിതരായിട്ടുള്ളത്. പുതിയ കേസുകളിൽ 1104ഉം മസ്കത്തിന് പുറത്താണ്. 453 പേർ മാത്രമാണ് മസ്കത്തിലുള്ളത്. 317 രോഗികളുള്ള വടക്കൻ ബാത്തിനയാണ് അടുത്ത സ്ഥാനത്ത്.
മസ്കത്തിലെ ആകെ രോഗികളുടെ എണ്ണം മുപ്പതിനായിരത്തിനോട് അടുത്തു. ഇതിൽ 19,917 പേർക്ക് അസുഖം ഭേദമായിട്ടുണ്ട്. മരിച്ചതിൽ 140 പേരും മസ്കത്തിൽ ചികിത്സയിലിരുന്നവരാണ്. സീബിലാണ് ഇന്നും കൂടുതൽ രോഗികൾ. 171 പുതിയ കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ബോഷറും മസ്കത്തുമാണ് അടുത്ത സ്ഥാനങ്ങളിൽ. മത്രയിൽ 24 പുതിയ രോഗികളാണുള്ളത്. കോവിഡിെൻറ കേന്ദ്രസ്ഥാനമായി അറിയപ്പെട്ടിരുന്ന ഇവിടെ മാർച്ചിനുശേഷം ആദ്യമായാണ് രോഗികളുടെ എണ്ണം അമ്പതിലും താഴെയെത്തു
ന്നത്.
LATEST VIDEO
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.