സൊഹാര്‍: സൊഹാറില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട മലയാളി വിദ്യാര്‍ഥിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. സഹമില്‍ ബിസിനസുകാരനായ കോഴിക്കോട് അത്തോളി അരിയാട്ട് റംഷീദിന്‍െറ മകന്‍ മുഹമ്മദ് റാഷ് (16) ആണ് ബുധനാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്.
വ്യാഴാഴ്ച പുലര്‍ച്ചെ കോഴിക്കോടിനുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മൃതദേഹം കൊണ്ടുപോയത്. സൊഹാര്‍ റാമിസ് ഷോപ്പിങ് സെന്‍ററിന് സമീപം കൂട്ടുകാരോടൊത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അമിതവേഗത്തില്‍ വന്ന വാഹനമിടിച്ച് റാഷ് റോഡിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു.
ഉടന്‍ സൊഹാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ സാധിച്ചില്ല. സമീറയാണ് മാതാവ്. സഹോദരി: റാനിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.