മസ്കത്ത്: മലിനജല കുഴലുകളിലെ ചോർച്ച ശ്രദ്ധയിൽപെട്ടാൽ ഉത്തരവാദികൾക്കെതിര െ കർശന നടപടിയെടുക്കുമെന്ന് മസ്കത്ത് നഗരസഭ അറിയിച്ചു.
താമസകേന്ദ്രങ്ങളിലുണ്ടാകുന്ന ചോർച്ചയുടെ ഫലമായി മലിനജലം റോഡുകളിലേക്കും പൊതുസ്ഥലങ്ങളിലേക്കും സമീപത്തെ താമസകേന്ദ്രങ്ങളിലേക്കും ഒഴുകിയാൽ 200 റിയാൽ പിഴചുമത്തുമെന്ന് മസ്കത്ത് നഗരസഭ അറിയിച്ചു. നിയമലംഘനം തിരുത്താൻ ഒരു തവണ മാത്രമേ അനുവദിക്കൂ. ആവർത്തിച്ചാൽ ഇരട്ടി പിഴ ചുമത്തും. ചോർച്ച മൂലമുണ്ടാകുന്ന ദുർഗന്ധം മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകുന്നതിനൊപ്പം ഇത്തരം സ്ഥലങ്ങൾ കൊതുകുവാസകേന്ദ്രമായി മാറുന്നതായി നഗരസഭ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.