കുവൈത്ത് സിറ്റി: പാരമ്പര്യത്തിെൻറയും പൈതൃകത്തിെൻറയും ചരിത്രമുറങ്ങുന്ന മുത്തുകൾ തേടി അവർ വീണ്ടും സമുദ്രത്തിെൻറ വിദൂരതയിലേക്ക് യാത്രതിരിച്ചു. ഏറെ ദിവസങ്ങൾ നീണ്ട തയാറെടുപ്പിനും കാത്തിരിപ്പിനുമൊടുവിൽ ബന്ധുക്കളുടെയും നാട്ടുകാരുടെയും അനുഗ്രഹാശിസ്സുകൾ ഏറ്റുവാങ്ങിയായിരുന്നു സംഘത്തിെൻറ യാത്ര.
കടൽതീരത്ത് തടിച്ചുകൂടിയ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ബന്ധുമിത്രാദികളുടെ പ്രാർഥനയുടെ കരുത്തിൽ 200 യുവാക്കളടങ്ങിയ സംഘമാണ് 13 പായക്കപ്പലുകളിലേറി വ്യാഴാഴ്ച രാവിലെ എട്ടരയോടെ ഖൈറാൻ ദ്വീപ് ലക്ഷ്യമാക്കി നീങ്ങിയത്. അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ കാർമികത്വത്തിൽ വ്യാഴാഴ്ച രാവിലെ കുവൈത്ത് സീ സ്പോർട്സ് ക്ലബ് ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഉത്സവത്തിന് ഔദ്യോഗിക തുടക്കമായത്.
ഏഴു ദിനരാത്രങ്ങൾക്ക് ശേഷം ആഗസ്റ്റ് മൂന്നിനാണ് സംഘം മുങ്ങിയെടുത്ത മുത്തുകളുമായി കരയിലേക്ക് മടങ്ങുക. ‘നമ്മുടെ കടൽ ഒന്ന്, നമ്മുടെ സഞ്ചാരപാതയൊന്ന്’ എന്ന പ്രമേയത്തിലാണ് ഉത്സവം. ഇതിൽ നാല് ബോട്ടുകൾ ഇപ്പോഴത്തെ അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹും ഒമ്പത് ബോട്ടുകൾ മുൻ അമീർ ശൈഖ് ജാബിർ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹും ദാനമായി നൽകിയതാണ്. വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് അൽ ഫാരിസ് ആണ് ഇപ്രാവശ്യത്തെ മുത്തുവാരൽ ഉത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. ഖുർആൻ സൂക്തങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ മന്ത്രി പതാക ഉയർത്തി.
ഇതോടെ വെളുത്ത ബനിയനും നീല മുണ്ടും ധരിച്ച സംഘാംഗങ്ങൾ തങ്ങളുടെ സാധനസാമഗ്രികൾ പായക്കപ്പലുകളിലേക്ക് മാറ്റി. ബന്ധുക്കളെ ആശ്ലേഷിച്ച് ഓരോരുത്തരായി കപ്പലുകളിലേക്ക് കയറി. ഓരോ കപ്പലിലും ഒരാൾ ക്യാപ്റ്റനായിരിക്കും. ഒരാൾ സഹായിയും.
ഇനി എട്ടു നാൾ ഇവർ ഖൈറാൻ ദ്വീപിലായിരിക്കും. ദാന, ഹസ്ബ, ജൗഹറ, ഖുമാഷ തുടങ്ങിയ വിവിധ തരം മുത്തുകൾ തേടി സംഘം കടലിൽ മുങ്ങിത്തപ്പും. പകൽ കടലിെൻറ അഗാധതയിലേക്ക് മുങ്ങിച്ചെന്ന് മുത്തുകൾ ശേഖരിക്കുന്ന സംഘം രാത്രി പാരമ്പര്യനൃത്തത്തിെൻറയും സംഗീതത്തിെൻറയും അകമ്പടിയോടെ ആഘോഷിച്ച് തിമിർക്കും.
കടലിൽനിന്ന് മുങ്ങിയെടുക്കുന്ന മുത്തുകൾ അവർക്ക് കേവലം മുത്തുകളല്ല. എണ്ണപ്പണക്കൊഴുപ്പിൽ വിസ്മൃതമായ പഴയകാലത്തെ ബുദ്ധിമുട്ടേറിയ ജീവിതരീതിയിലേക്കുള്ള തിരിച്ചുപോക്ക് കൂടിയാണ്. എണ്ണപ്പണം കുമിഞ്ഞുകൂടുന്നതിനുമുമ്പ് സ്വദേശികളുടെ പ്രധാന ജോലിയും വരുമാന മാർഗവുമായിരുന്നു ഏറെ പ്രയാസമേറിയതും അപകടം നിറഞ്ഞതുമായ മുത്തുവാരൽ. കടലിൽ ഉൗളിയിട്ട് വാരിയെടുക്കുന്ന മുത്തുകൾ വിപണനം നടത്തിയാണ് ആളുകൾ ജീവിച്ചുപോന്നിരുന്നത്. കൃത്രിമത്വം തൊട്ടുതീണ്ടാത്ത ഈ മുത്തുകൾക്ക് അന്ന് വിപണിയിൽ ഏറെ ആവശ്യക്കാരുണ്ടായിരുന്നു. പിന്നീട് കൃത്രിമ മുത്തുകൾ രംഗം കൈയടക്കിയതോടെയാണ് യഥാർഥ മുത്തുകൾക്ക് ആവശ്യക്കാർ കുറഞ്ഞത്.
പ്രപിതാക്കളുടെ ഈ തൊഴിലിനെ കുറിച്ച് പുതുതലമുറക്ക് അറിവുണ്ടാക്കിക്കൊടുക്കുകയെന്ന ഉദ്ദേശ്യത്തിൽ 1986ൽ ആണ് മുത്തുവാരൽ ഉത്സവം ആരംഭിച്ചത്. പാരമ്പര്യ മഹിമയിലും പൈതൃക സംരക്ഷണത്തിലും ഏറെ അഭിമാനിക്കുന്നവരാണ് കുവൈത്തികൾ. അതുകൊണ്ടുതന്നെ വർഷം തോറും അരങ്ങേറുന്ന മുത്തുവാരൽ ഉത്സവത്തിന് അവർ നൽകുന്ന പ്രാധാന്യവും ഏറെയാണ്. വ്യാഴാഴ്ച രാവിലെ തന്നെ സാൽമിയയിലെ കടൽതീരത്ത് എത്തിച്ചേർന്ന സ്വദേശികളുടെ മുഖങ്ങളിലെല്ലാം ഈ അഭിമാനബോധം കാണാമായിരുന്നു. പൈതൃകശേഷിപ്പുമായി എത്തുന്ന മുത്തുവാരൽ സംഘത്തിന് യുദ്ധം ജയിച്ചെത്തുന്ന യോദ്ധാക്കൾക്ക് നൽകുന്ന സ്വീകരണമാവും തീരത്ത് കണ്ണുനട്ടിരിക്കുന്ന ബന്ധുമിത്രാദികളും നാട്ടുകാരും നൽകുക. ശേഷം, മുത്തുകളുമായി അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽജാബിർ അസ്സബാഹിനെ സന്ദർശിക്കുന്ന ഇവർ അവ രാജ്യത്തിന് സമർപ്പിക്കുന്നതോടെ ഉത്സവത്തിന് തിരശ്ശീല വീഴുമെങ്കിലും പഴമയിലേക്ക് ഉൗളിയിട്ടിറങ്ങുന്നവർക്ക് അതൊരു തുടക്കമാവും. അടുത്ത തവണത്തെ ഉത്സവത്തിനുള്ള കാത്തിരിപ്പിെൻറ തുടക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.