മെർസർ  ക്വാളിറ്റി ഒാഫ് ലിവിങ് റാങ്കിങ്: മസ്കത്ത് മികച്ച മൂന്നാമത്തെ അറബ് നഗരം 

മസ്കത്ത്: നല്ലരീതിയിൽ ജീവിക്കാൻ കഴിയുന്ന അറബ്നഗരങ്ങളുടെ പട്ടികയിൽ മസ്കത്തിന് മൂന്നാം സ്ഥാനം. ലോകത്തിലെ ഏറ്റവും പ്രമുഖ എച്ച്.ആർ കൺസൽട്ടൻസി സ്ഥാപനങ്ങളിൽ ഒന്നായ മെർസറിെൻറ ക്വാളിറ്റി ഒാഫ് ലിവിങ് റാങ്കിങ്ങിലാണ് ഇൗ സ്ഥാനം ലഭിച്ചത്. ദുബൈക്കും അബൂദബിക്കും തൊട്ടുപിന്നിലാണ് പട്ടികയിൽ മസ്കത്തിെൻറ സ്ഥാനം. മസ്കത്തിന് ആഗോളതലത്തിൽ 106ാം സ്ഥാനമാണ് ഉള്ളത്. ലോകത്തിെൻറ വിവിധയിടങ്ങളിലുള്ള 231 നഗരങ്ങളാണ് പട്ടികയിൽ ഉള്ളത്. ദോഹ, തൂനിസ്, റബാത്ത്, അമ്മാൻ, കാസബ്ലാങ്ക, കുവൈത്ത് സിറ്റി, ഇസ്തംബൂൾ എന്നിവയാണ് നാലുമുതൽ പത്തുവരെ സ്ഥാനങ്ങളിലുള്ള അറബ് നഗരങ്ങൾ. ഒാസ്ട്രിയൻ നഗരമായ വിയനയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.

സ്വിറ്റ്സർലൻഡിലെ സൂറിച്ച്, ന്യൂസിലൻഡിലെ ഒാക്ലൻഡ്, ജർമനിയിലെ മ്യൂണിച്ച്, കാനഡയിലെ വാൻകൂവർ, ജർമനിയിലെ ഡ്യുസൽഡ്രോഫ് എന്നിവയാണ് രണ്ടുമുതൽ ആറുവരെ സ്ഥാനങ്ങളിലുള്ളത്. ബഗ്ദാദാണ് പട്ടികയിലെ അവസാന സ്ഥാനക്കാർ. സെൻട്രൽ ആഫ്രിക്കയിലെ ബാംഗ്യൂയിയും യമനിലെ സൻആയും ഹെയ്ത്തി തലസ്ഥാനമായ പോർേടാപ്രിൻസുമാണ് തൊട്ടുമുകളിലെ സ്ഥാനങ്ങളിലുള്ളത്. ഇന്ത്യൻ നഗരങ്ങളിൽ ഉദ്യാനനഗരിയായ ബംഗളൂരുവിനെ പിന്തള്ളി ഹൈദരാബാദാണ് മുന്നിലെത്തിയത്. 

ഹൈദരാബാദ് 144, പുെണ 145, ബംഗളൂരു 146 എന്നിങ്ങനെയാണ് പട്ടികയിലെ ആദ്യ മൂന്ന് ഇന്ത്യൻ നഗരങ്ങളുടെ റാങ്കിങ്ങ്. ചെന്നൈ, മുംബൈ, കൊൽക്കത്ത, ന്യൂഡൽഹി എന്നിവയാണ് പട്ടിയിൽ ഇടംപിടിച്ച മറ്റ് ഇന്ത്യൻ നഗരങ്ങൾ. അടിസ്ഥാന സൗകര്യങ്ങളുടെ നിലവാരം , പൊതുഗതാഗത സൗകര്യങ്ങൾ, നിലവാരമുള്ള വൈദ്യുതിയുടെയും കുടിവെള്ളത്തിെൻറയും ലഭ്യത, മികച്ച ടെലിഫോൺ, പോസ്റ്റൽ സേവനങ്ങൾ, സാമ്പത്തിക ഭദ്രത, കുറഞ്ഞ തോതിലുള്ള സാമൂഹികവും രാഷ്ട്രീയവുമായ അരക്ഷിതാവസ്ഥ, മികച്ച ബാങ്കിങ് ഹെൽത്ത് കെയർ സേവനങ്ങൾ, സാംസ്കാരിക വിനോദപരിപാടികളുടെ ലഭ്യത, കുറഞ്ഞ തോതിലുള്ള മലിനീകരണം തുടങ്ങിയവയാണ് പട്ടിക തയാറാക്കുന്നതിൽ പരിഗണിച്ചിരിക്കുന്നത്. കഴിഞ്ഞ എട്ടുവർഷമായി വിയനയാണ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തുന്നത്. മികച്ച അടിസ്ഥാന സൗകര്യമുള്ള നഗരം സിംഗപ്പൂരാണ്. 

Tags:    
News Summary - muscut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.