സ്വകാര്യ ക്ലിനിക്കുകൾക്ക് നിബന്ധനകളോടെ പ്രവർത്തനാനുമതി

കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വകാര്യ ക്ലിനിക്കുകൾക്ക് നിബന്ധനകളോടെ പ്രവർത്തനാനുമതി. കോവിഡ് പ്രതിരോധ പ ്രവർത്തനങ്ങളുടെ ഭാഗമായി കുവൈത്തിൽ സ്വകാര്യ മേഖലയിലെ ആശുപത്രികളൊഴികെയുള്ള മുഴുവൻ ആരോഗ്യ കേന്ദ്രങ്ങളും ക്ലിന ിക്കുകളും അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രാലയം മാർച്ച് 22 മുതൽ പ്രാബല്യത്തിലാക്കിയ ഉത്തരവിലാ ണ് അയവുവരുത്തിയത്.

മാർച്ച് 22 വരെ നൽകിയ അപ്പോയിൻറ്മെൻറുകൾക്കാണ് ചികിത്സ നൽകാവുന്നത്. പുതിയ കേസുകളിൽ മുൻകൂട്ടി അപ്പോയിൻറ്മെൻറ് എടുത്തവർക്ക് മാത്രം രാവിലെ 11 മണി മുതൽ ഉച്ചക്ക് രണ്ടുമണി വരെ സേവനം നൽകാനാണ് അനുമതിയുള്ളത്. പ്ലാസ്റ്റിക് സർജറി, ത്വക്രോഗം, അമിത വണ്ണം തുടങ്ങി അടിയന്തര പ്രാധാന്യമില്ലാത്ത വിഭാഗങ്ങൾക്ക് പ്രവർത്തിക്കാൻ അനുമതിയില്ല. ഡെൻറൽ, ഡെർമെറ്റോളജി വിഭാഗങ്ങൾ ഞായർ, ചൊവ്വ, വ്യാഴം ദിവസങ്ങളിലും ഡിസ്പെൻസറി/സ്പെഷലൈസഡ് ക്ലിനിക്ക് എന്നിവ തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിലും ആണ് പ്രവർത്തിക്കേണ്ടത്.

ഫോണിലാണ് അപ്പോയിൻറ്മെൻറ് എടുക്കേണ്ടത്. ഫോൺ സംഭാഷണത്തിലൂടെ ആവശ്യകത മനസ്സിലാക്കി മാത്രമാണ് നേരിട്ട് വരാൻ നിർദേശിക്കാവൂ. മറ്റുവിഭാഗങ്ങൾക്ക് പകുതി ഫീസ് ഇൗടാക്കി ഒാൺലൈനിൽ കൺസൽട്ടൻസി നൽകാവുന്നതാണ്. പരിശോധനക്കെത്തുന്നവർ കൂടിക്കലർന്ന് ഇരിക്കാതിരിക്കാൻ ക്രമീകരണം ഏർപ്പെടുത്തണം. അടിയന്തര സാഹചര്യങ്ങളിൽ ഒഴികെ മുൻകൂട്ടി അനുമതിയില്ലാത്തവരെ ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കരുത് തുടങ്ങിയ നിബന്ധനകൾ ആരോഗ്യ മന്ത്രാലയം മുന്നോട്ടുവെച്ചിട്ടുണ്ട്.

Tags:    
News Summary - kuwait-gulf news-malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.