ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമനും സുൽത്താൻ ഹൈതം ബിൻ താരിഖും 

ജോർഡൻ രാജാവിന്‍റെ ഒമാൻ സന്ദർശനത്തിന് ഇന്ന് തുടക്കം

മസ്കത്ത്: ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമൻ ദ്വിദിന സന്ദർശനത്തിനായി ചൊവ്വാഴ്ച ഒമാനിലെത്തുമെന്ന് ദിവാൻ ഓഫ് റോയൽ കോർട്ട് പ്രസ്താവനയിൽ പറഞ്ഞു. ഇരുരാജ്യങ്ങളിലെ ജനങ്ങളെ സേവിക്കുന്നതിനും അവരുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനുമുള്ള സഹകരണത്തിന്റെയും ഏകോപനത്തിന്റെയും ചട്ടക്കൂടിലാണ് സന്ദർശനം. പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങളെ സ്പർശിക്കുന്നതിനൊപ്പം സംയുക്ത അറബ് പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനെ കുറിച്ചും ചർച്ചകൾ നടത്തും.

ഇരുരാഷ്ട്രങ്ങള്‍ക്കുമിടയിലെ വാണിജ്യ ഇടപാടുകളില്‍ 2021ൽ 33.8 ശതമാനം വര്‍ധനവുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 46.2 ദശലക്ഷം ഒമാന്റെ ഇടപാടുകളായിരുന്നു 2020ല്‍ എങ്കില്‍ 2021ല്‍ 61.8 ദശലക്ഷം റിയാലായി ഉയരുകയും ചെയ്തു. ജോഡനിലേക്കുള്ള കയറ്റുമതിയിലും ഒമാനിലേക്കുള്ള ഇറക്കുമതിയിലും വർധന വന്നിട്ടുണ്ട്.

Tags:    
News Summary - King of Jordan's visit to Oman begins today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.