മസ്കത്ത്: കഴിഞ്ഞ 20 വർഷത്തിലധികമായി തടവ് ശിക്ഷ അനുഭവിച്ചുവരുന്ന മലയാളികൾക്ക് ഒമാൻ സെൻട്രൽ ജയിലിൽ നിന്ന് മോചനം. തിരുവനന്തപുരം കല്ലമ്പലം സ്വദേശി ഷാജഹാൻ, ആലപ്പുഴ അമ്പലപ്പുഴ വളഞ്ഞവഴി സ്വദേശി സന്തോഷ് കുമാർ എന്നിവരെയാണ് വ്യാഴാഴ്ച മോചിപ്പിച്ചത്.
സിനാവ് സൂഖിൽ രണ്ട് ഒമാനികൾ പാകിസ്താൻകാരാൽ കൊല്ലപ്പെട്ട സംഭവത്തിലാണ് ഷാജഹാനെയും സന്തോഷ്കുമാറിനെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇവർ ജോലി ചെയ്തിരുന്ന കടകളിൽനിന്ന് കൊലപാതകത്തിന് ഉപേയാഗിച്ച ആയുധങ്ങൾ കെണ്ടത്തിയതിനെ തുടർന്നാണ് ഇരുവരും അറസ്റ്റിലായത്. സംഭവത്തിൽ നാല് പാകിസ്താനികളെ വധശിക്ഷക്ക് വിധേയമാക്കുകയും ഒരാളെ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിടുകയും ചെയ്തിരുന്നു.
ഇവരുടെ മോചനത്തിനായി മസ്കത്ത് ഇന്ത്യൻ എംബസിയും സാമൂഹിക പ്രവർത്തകനായ ഹബീബ് തയ്യിലും ഏറെ നാളുകളായി പരിശ്രമിച്ചുവരുകയായിരുന്നു.വിവിധ കുറ്റങ്ങൾക്ക് ശിക്ഷ അനുഭവിച്ചിരുന്ന മനാഫ്, അലിക്കുട്ടി, നവാസ് എന്നീ മലയാളികളും മോചിതരായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.