മസ്കത്ത്: ഓണത്തോടനുബന്ധിച്ച് കേരള വിനോദസഞ്ചാര വകുപ്പും ലോക കേരളസഭയും സംയുക്തമായി നടത്തിയ അന്തർദേശീയ 'പൂക്കള' മത്സരത്തിൽ ഒമാനിൽനിന്നുള്ള 'ഡ്രാമാനന്ദം' പ്രവാസി ഗ്രൂപ്പിന് മൂന്നാം സ്ഥാനം ലഭിച്ചു. കേരളത്തിൽ വിവിധ കലാകാരന്മാരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഡ്രാമാനന്ദം ചാരിറ്റബിൾ സൊസൈറ്റിക്ക് കീഴിലുള്ളതാണ് 'ഡ്രാമാനന്ദം' പ്രവാസി ഗ്രൂപ്. മസ്കത്തിലെ പ്രമുഖ നാടകപ്രവർത്തകനായ അൻസാർ ഇബ്രാഹിം ആണ് ഗ്രൂപ്പിെൻറ ചെയർമാൻ.
മനോഹരൻ ഗുരുവായൂർ, ഷെഫീക്ക് കാതിക്കോട്, സലോമി ചാക്കോ എന്നിവരാണ് മറ്റ് ഭാരവാഹികൾ. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി കൂട്ടായ്മകൾ, സംഘടനകൾ, ഇന്ത്യൻ സ്കൂളുകൾ എന്നിവർ മത്സരത്തിൽ പങ്കെടുത്തിരുന്നു . കേരള കലാസംസ്കൃതി എന്ന വിഷയത്തിൽ ഊന്നിയാണ് പൂക്കളം തയാറാക്കിയത്. കേരളത്തിെൻറ തനത് കലാരൂപങ്ങളായ കഥകളി, തെയ്യം, മോഹിനിയാട്ടം എന്നിവക്ക് പുറമെ വള്ളംകളിയും പൂക്കളത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഏകദേശം നാലുമീറ്ററോളം വ്യാസമുള്ള പൂക്കളമാണ് നിർമിച്ചത്.
മത്സരത്തിൽ മൂന്നാം സ്ഥാനം ലഭിച്ചതിൽ ഏറെ സന്തോഷവും അഭിമാനവും ഉണ്ടെന്ന് പൂക്കളനിർമാണത്തിന് മേൽനോട്ടം വഹിച്ച സലോമി ചാക്കോ പറഞ്ഞു. ആഗസ്റ്റ് 23 ആയിരുന്നു രജിസ്ട്രേഷെൻറ അവസാന തീയതി. ആ ദിവസം തന്നെ പൂക്കളം സമർപ്പിക്കണമെന്ന് ൈവകിയാണ് അറിഞ്ഞത്. 22നാണ് എല്ലാ തയാറെടുപ്പുകളും നടത്തിയത്. എട്ടു മണിക്കൂറോളം ചെലവഴിച്ചാണ് പൂക്കളം തയാറാക്കിയത്. അന്നേ ദിവസം തന്നെ അപ്ലോഡ് ചെയുകയും ചെയ്തു. ബിന്ദു പാറയിൽ ആണ് പൂക്കളത്തിെൻറ ഡിസൈൻ തയാറാക്കിയത്.
സുരേഷ് ഹരിപ്പാട്, ഹരിപ്രസാദ് കിരൺ, ഷൈജു കരുണ, അനുരാജ്, സുധ രഘുനാഥ്, ഇന്ദു ബാബുരാജ്, ഹരിപ്രസാദ് കിരൺ, ഷൈജു കരുണ, അനുരാജ്, ഇന്ദു ബാബുരാജ്, പ്രദീപ് കല്ലറ, ഷാൻ ഹരി, ലേഖ സജീവ്, സബിത ലിേജാ, ശ്രീവിദ്യ രവീന്ദ്രൻ, ശ്രീദേവി കിഴക്കനേല, ദേവിക മധുകുമാർ, ബീന മനോഹരൻ, മഞ്ജു ഷൈജു, ആശ കിരൺ, ആര്യ ഷൈജു, ദിയ ഷൈജു, കിരൺ, ലക്ഷ്മി കിരൺ അർജുൻ, ശ്രാവൺ രവി, അരുന്ധതി തുടങ്ങിയവരും കൂടി ചേർന്നാണ് പൂക്കളമൊരുക്കിയത്. അന്തർദേശീയ പൂക്കള മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ 'ഡ്രാമാനന്ദം' ഗ്രൂപ്പിനെ അഭിനന്ദിക്കുന്നതായി പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ പി.എം. ജാബിർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.