ചികിത്സക്കായി തിരിച്ച പ്രവാസി നാട്ടില്‍ നിര്യാതനായി

ഇബ്രി: ചികിത്സക്കായി നാട്ടിലേക്ക് തിരിച്ച ഒമാന്‍ പ്രവാസി നിര്യാതനായി. പാലക്കാട് മാന്നനൂര്‍ കുറ്റിത്തറ സ്വദേശി ജയപ്രകാശ് (63- നാഷനല്‍ സ്റ്റുഡിയോ ഇബ്രി) ആണ് മരിച്ചത്. ഫെബ്രുവരിയില്‍ ഹൃദയാഘാതവും സ്‌ട്രോക്കും സംഭവിച്ചതിനെ തുടര്‍ന്ന് മസ്‌കത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് തുടര്‍ചികിത്സക്കായി കലാകൈരളി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നാട്ടിലേക്ക് എയര്‍ ലിഫ്റ്റ് ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് ഏഴ് മാസത്തോളമായി നാട്ടില്‍ ചികിത്സയിലായിരുന്നു. ഭാര്യ: സുജ. മകന്‍: സഞ്ജയ് പ്രകാശ്. മരുമകള്‍: അമൃത. സംസ്‌കാരം ഷൊർണൂര്‍ ശാന്തിതീരത്ത് നടന്നു. 35 വര്‍ഷത്തിലധികമായി ഇബ്രിയില്‍ പ്രവാസിയായിരുന്ന പ്രകാശിന്റെ വേര്‍പാടില്‍ ഒമാന്‍ മലയാളിസമൂഹം അനുശോചിച്ചു. ഒമാനിലെ പൊതുപ്രവര്‍ത്തകരായ സുനില്‍, വേണു എന്നിവര്‍ സംസ്‌കാരചടങ്ങില്‍ പങ്കെടുത്ത് അന്ത്യോപചാരം അര്‍പ്പിച്ചു.

Tags:    
News Summary - An expatriate who returned for treatment died in his homeland.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.