മസ്കത്ത്: പുതിയ മസ്കത്ത് അന്താരാഷ്ട്ര വിമാത്താവളത്തിെൻറ ഉദ്ഘാടനം വൈകാതെ നടക്കും. ഇതുസംബന്ധമായ പ്രഖ്യാപനം ഏതാനും ദിവസങ്ങൾക്കുള്ളിൽ ഉണ്ടാവുമെന്ന് േവ്യാമയാന വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. വിമാനത്താവളത്തിെൻറ ‘ഒാപറേഷനൽ ട്രയൽ’ ആണ് ഇപ്പോൾ നടന്നുെകാണ്ടിരിക്കുന്നത്. വളൻറിയർമാരെ ഉപയോഗിച്ച് യാത്രക്കാർക്കുള്ള സൗകര്യങ്ങൾ വിലയിരുത്തുന്ന നടപടികളാണ് പുരോഗമിക്കുന്നത്. ഇതിെൻറ 75 ശതമാനവും പൂർത്തിയായി കഴിഞ്ഞു. 11 ട്രയലുകൾ കൂടിയാണ് ബാക്കിയുള്ളത്. ഇത് ഏതാനും ദിവസങ്ങൾക്കുള്ളിൽ നടക്കുമന്നും അേദ്ദഹം പറഞ്ഞു. ട്രയൽ നടപടികളിൽ ഇതുവരെ 17,000 പേർ പെങ്കടുത്തു. മൊത്തം 25,000 പേരാണ് പെങ്കടുക്കുകയെന്ന് സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി മേധാവി ഡോ.മുഹമ്മദ് അൽ സാബി പറഞ്ഞു. ഇതോടെ, പുതിയ മസ്കത്ത് വിമാനത്താവളം യാത്രാ സജ്ജമാവും. പരീക്ഷണ പറക്കലിെൻറ ഭാഗമായി എയർബസ് എ 350- 1000 ഞായറാഴ്ച മസ്കത്ത് വിമാനത്താവളത്തിൽ എത്തിയിരുന്നു. ലോകത്തെ മികച്ച 20 വിമാനത്താവളങ്ങളിൽ ഇടംപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിമാനത്താവളത്തിെൻറ ഉദ്ഘാടനം നടക്കുക.
86 എമിഗ്രേഷൻ കൗണ്ടറുകളാണ് നിലവിൽ പുതിയ വിമാനത്താവളത്തിലുള്ളത്. ഒന്നാം ഘട്ടത്തിൽ പ്രതിവർഷം 20 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ വിമാനത്താവളത്തിന് ശേഷിയുണ്ടാകും. അടുത്ത ഘട്ടത്തിൽ 24 ദശലക്ഷവും മൂന്നാം ഘട്ടം പൂർത്തിയാവുന്നതോടെ 36 ദശലക്ഷം യാത്രക്കാർക്കും സൗകര്യമൊരുക്കും. 5,80,000 ചതുരശ്ര മീറ്ററിലാണ് പുതിയ വിമാനത്താവളത്തിെൻറ ടെർമിനൽ സ്ഥിതിെചയ്യുന്നത്. ഒരേസമയം, 8000 കാറുകൾ പാർക്ക് ചെയ്യാൻ സൗകര്യമുണ്ടാകും. എയർട്രാഫിക് കൺട്രോൾ ടവറിന് 97 മീറ്റർ ഉയരമുണ്ട്. 4000 മീറ്റർ നീളവും 60 മീറ്റർ വീതിയുമുള്ളതാണ് പുതിയ റൺേവ.
വിമാനത്താവളത്തിൽനിന്ന് വിമാനത്തിലേക്ക് നേരിട്ട് കയറാൻ കഴിയുന്ന 29 ബോർഡിങ് ബ്രിഡ്ജുകളും 10 ബസ് ബോർഡിങ് ലോഞ്ചുകളും സജ്ജമായിട്ടുണ്ട്. 31 ഡിപ്പാർച്ചർ എമിേഗ്രഷൻ കൗണ്ടറുകളും 56 അറൈവൽ എമിഗ്രേഷൻ കൗണ്ടറുകളും ഉണ്ടാവും. അതോടൊപ്പം, ൻസിറ്റ് യാത്രക്കാർക്ക് 12 കൗണ്ടറുകളുമുണ്ടാവും. ടെർമിനലിനോടനുബന്ധിച്ച് 90 മുറികളുള്ള ഹോട്ടലും നിർമിക്കുന്നുണ്ട്. പുതിയ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് അതിശയിപ്പിക്കുന്ന സൗകര്യങ്ങളാണുണ്ടാവുക. നിലവിലെ വിമാനത്താവളത്തിലെ തിക്കും തിരക്കും പുതിയ വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നതോടെ ഒാർമയാകും. പുതിയ വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നതോടെ ഒമാനിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം വർധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.