മസ്കത്ത്: ലോസ് ആഞ്ജലസില്‍ നടക്കുന്ന ലോക ക്രിക്കറ്റ് ലീഗ് നാലാം ഡിവിഷന്‍ മത്സരങ്ങള്‍ പുരോഗമിക്കവെ ഒമാന്‍ ഫൈനലിലേക്ക് ഒരു പടികൂടി അടുത്തു. ബുധനാഴ്ച നടന്ന നിര്‍ണായക മത്സരത്തില്‍ ഇറ്റലിയെ ഒമാന്‍ അഞ്ചു വിക്കറ്റിന് തോല്‍പിച്ചു.
ഇറ്റലി നല്‍കിയ 206 റണ്‍സെന്ന ടാര്‍ജറ്റ് പിന്തുടര്‍ന്ന് ബാറ്റേന്തിയ ഒമാന്‍ 40.3 ഓവറില്‍ അഞ്ചു വിക്കറ്റിന് ലക്ഷ്യം കണ്ടു. ജേര്‍സിക്കെതിരെയുള്ള ആദ്യ മത്സരത്തില്‍ 35 റണ്‍സെടുത്ത മലയാളിയായ ഓപണര്‍ അരുണ്‍ പൗലോസ് ഇറ്റലിക്കെതിരെ 27 പന്തില്‍ നാല് ഫോറിന്‍െറയും 2 കൂറ്റന്‍ സിക്സറിന്‍െറയും അകമ്പടിയോടെ 42 റണ്‍സെടുത്തു ടീമിന് നല്ല തുടക്കം നല്‍കി. മധ്യനിര ബാറ്റ്സ്മാന്‍ സീഷാന്‍ സിദ്ദീഖിയുടെ അപരാജിത 54 റണ്‍സ് ടീമിന്‍െറ വിജയം എളുപ്പമാക്കി. ജേര്‍സിയോടും ബര്‍മുഡയോടും വിജയിച്ച ഒമാന്‍, അമേരിക്കയോട് തോല്‍വി ഏറ്റുവാങ്ങിയിരുന്നു. ഡെന്മാര്‍ക്കുമായി വെള്ളിയാഴ്ച നടക്കുന്ന മത്സരം ജയിച്ചാല്‍ ഒമാന് ഫൈനല്‍ കളിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.