മസ്കത്ത്: അപരാജിത കുതിപ്പിനൊടുവില്‍ അസറൈന് ഒമാന്‍ പ്രീമിയര്‍ ട്വന്‍റി20 ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ രണ്ടാം കിരീടം. കഴിഞ്ഞ ദിവസം നടന്ന മത്സരങ്ങളില്‍ എന്‍ഹാന്‍സിനെ 47 റണ്‍സിനും മസ്കത്ത് സി.ടിയെ ഒമ്പത് വിക്കറ്റിനുമാണ് തകര്‍ത്തത്. കളിച്ച ആറ് മത്സരങ്ങളും ജയിച്ച് നാല് മത്സരങ്ങളില്‍ ബോണസ് പോയന്‍റും നേടി 28 പോയന്‍േറാടെ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് അസറൈന്‍ ചാമ്പ്യന്‍ഷിപ് നിലനിര്‍ത്തിയത്. ഒമാനില്‍ ഏറ്റവും കൂടുതല്‍ മലയാളി അംഗങ്ങളുള്ള പ്രീമിയര്‍ ഡിവിഷന്‍ ടീമായ അസറൈന്‍െറ തകര്‍പ്പന്‍ വിജയത്തില്‍ മലയാളി താരങ്ങളുടെ പ്രകടനം എടുത്തുപറയേണ്ടതാണ്.
അവസാന രണ്ടു മത്സരങ്ങളിലും ദേശീയ ടീമിന്‍െറ മലയാളി സാന്നിധ്യമായ അരുണ്‍ പൗലോസ് യഥാക്രമം 45ഉം 47ഉം റണ്‍സ് നേടി ടീമിന് ശക്തമായ തുടക്കം നല്‍കിയപ്പോള്‍ ഒമാന്‍ എ ടീം താരമായ സിന്‍ഡോ മൈക്കേല്‍ എന്‍ഹാന്‍സിനെതിരെ നാല് ഓവറില്‍ 28 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്ത് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. കുറെയധികം മത്സരങ്ങള്‍ ബോണസ് പോയന്‍േറാടെ ജയിക്കാന്‍ കഴിഞ്ഞത് ആവേശമുണ്ടാക്കുന്നതാണെന്ന് അസറൈന്‍ ടീമിന്‍െറ മലയാളിയായ മാനേജര്‍ വിനു മാത്യു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.