മസ്കത്ത്: ഫിഫ ലോകകപ്പ് രണ്ടാം റൗണ്ട് യോഗ്യതാ മത്സരത്തിന് വ്യാഴാഴ്ച തുടക്കമാകും. രാത്രി ഏഴിന് സീബ് സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ ആതിഥേയരായ ഒമാന്‍ തുര്‍ക്മെനിസ്താനെ നേരിടും. ഇന്ത്യ, ഗുവാം, തുര്‍ക്മെനിസ്താന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളടങ്ങിയ ഗ്രൂപ് ഡിയിലെ അംഗമാണ് ഒമാന്‍. ബംഗളൂരുവില്‍ നടന്ന മത്സരത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയ ഒമാന് നിലവില്‍ ഗ്രൂപ്പില്‍ മൂന്നു പോയന്‍റാണുള്ളത്. ആറു പോയന്‍റുള്ള ഗുവാമാണ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്. ഇറാനും തുര്‍ക്മെനിസ്താനും ഒരു പോയന്‍റ് വീതമാണുള്ളത്. പോയന്‍റ് ഒന്നുമില്ലാത്ത ഇന്ത്യ ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരാണ്. ഒമാന് ഇന്നത്തെ മത്സരം നിര്‍ണായകമാണെന്ന് കോച്ച് പോള്‍ ലെഗ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇറാനും ഗ്രൂപ്പിലെ കരുത്തരാണ്. ഒമാന്‍െറ മറ്റു മത്സരങ്ങള്‍ ഗുവാമുമായി അവരുടെ ഹോം ഗ്രൗണ്ടിലാണ്. ലോകകപ്പ് സാധ്യതകള്‍ നിലനിര്‍ത്തണമെങ്കില്‍ ഒമാന് ഇന്നത്തെ മത്സരത്തില്‍ വിജയിച്ചേ പറ്റൂവെന്ന് പോള്‍ ലെ ഗ്വന്‍ പറഞ്ഞു. ഒമാന്‍ ടീം നായകനും ഗോളിയുമായ അലി ഹബ്സിയും വാര്‍ത്താസമ്മേളനത്തില്‍ സന്നിഹിതനായിരുന്നു. ഗോള്‍ കീപ്പറും പ്രതിരോധനിരയുമായി ഒത്തുപോകാത്ത അവസ്ഥ ടീമിനുണ്ടെന്ന് സമ്മതിച്ച അലി ഹബ്സി ഗുവാമുമായുള്ള കഴിഞ്ഞ മത്സരത്തില്‍ ഇത് പ്രശ്നം സൃഷ്ടിച്ചതായും പറഞ്ഞു. ഇത്തരം കുഴപ്പങ്ങള്‍ ടീം പരിഹരിച്ചുകഴിഞ്ഞു. ടീം ഇപ്പോള്‍ ഒറ്റക്കെട്ടാണ്. നിര്‍ണായകമായ ഇന്നത്തെ മത്സരത്തില്‍ വിജയത്തോടെ ഒമാന്‍ തിരിച്ചുവരിക തന്നെ ചെയ്യുമെന്നും അലി ഹബ്സി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.