കുവൈത്ത് സിറ്റി: അനധികൃതമായി ചികിത്സ നടത്തിയ കോസ്മെറ്റിക് ക്ലിനിക്ക് ആരോഗ്യ മന്ത്രാലയം അടച്ചുപൂട്ടി. ഇവിടെ കുട്ടിയെ പ്ലാസ്റ്റിക് സർജറി നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ക്ലിനിക്കിലെ ഒരു ഡോക്ടറെ സസ്പെൻഡ് ചെയ്തതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വിഷയം അന്വേഷിക്കാൻ ആരോഗ്യ മന്ത്രാലയം പ്രത്യേക സംഘത്തെ രൂപവത്കരിക്കുകയും സംഭവത്തെക്കുറിച്ച് ദിവസങ്ങൾക്കു മുമ്പ് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.
ഇവരുടെ ശിപാർശകളുടെ അടിസ്ഥാനത്തിലാണ് ക്ലിനിക്ക് അടച്ചുപൂട്ടാനും ഫിസിഷ്യനെ സസ്പെൻഡ് ചെയ്യാനും തീരുമാനിച്ചതെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.