കുവൈത്ത് സിറ്റി: നാട്ടിൽ പോയി തിരിച്ചുവരാൻ കഴിയാതെ കുടുങ്ങിക്കിടക്കുന്ന വിദേശികൾക്ക് ഒാൺലൈനായി ഇഖാമ പുതുക്കാനുള്ള അവസരം തുടരുന്നതായി താമസകാര്യ വകുപ്പ് അറിയിച്ചു.
ഇഖാമ പുതുക്കുന്നതിന് പാസ്പോർട്ട് കാലാവധി ചുരുങ്ങിയത് ഒരുവർഷം ഉണ്ടാകണം. സർക്കാർ മേഖല, സ്വകാര്യ മേഖല, ഗാർഹിക മേഖല, കുടുംബ വിസ തുടങ്ങി എല്ലാത്തരം വിസകളും ആഭ്യന്തര മന്ത്രാലയത്തിെൻറ വെബ്സൈറ്റ് വഴി പുതുക്കാൻ സാധിക്കും. സ്പോൺസറിനോ മൻദൂബിനോ ആണ് ഇത് കഴിയുക.
ആറുമാസത്തിലധികമായി രാജ്യത്തിനു പുറത്തുള്ള വിദേശികളുടെ താമസരേഖ പുതുക്കിനൽകില്ലെന്നും റദ്ദാകുമെന്നും സമൂഹ മാധ്യമങ്ങളിൽ തെറ്റായ പ്രചാരണമുണ്ടായ സാഹചര്യത്തിലാണ് അധികൃതർ വിശദീകരണവുമായി രംഗത്തെത്തിയത്. ഒാൺലൈനായി ഇഖാമ പുതുക്കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടില്ല.
ആറുമാസത്തിലേറെ രാജ്യത്തിന് പുറത്തായാൽ ഇഖാമ റദ്ദാക്കപ്പെടുമെന്ന നിയമം കോവിഡ് പശ്ചാത്തലത്തിൽ തൽക്കാലം മരവിപ്പിച്ചിരിക്കുകയാണ്. സാധുവായ ഇഖാമ ഉള്ളിടത്തോളം കാലം പ്രവാസികൾക്ക് കുവൈത്തിലേക്ക് വരാൻ കഴിയുമെന്നും മന്ത്രിസഭ തീരുമാനപ്രകാരം അനുവദിച്ച ഇൗ സൗകര്യം നിർത്തലാക്കുേമ്പാൾ മന്ത്രിസഭതന്നെ അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ദീർഘനാളായി വിമാന സർവിസ് ഇല്ലാത്തതിനാൽ നാട്ടിൽ കുടുങ്ങിയവർക്ക് വലിയ സൗകര്യമായിരുന്നു ഒാൺലൈനായി ഇഖാമ പുതുക്കാൻ കഴിയുന്നത്.ആയിരക്കണക്കിനാളുകളാണ് ഇത് ഉപയോഗപ്പെടുത്തിയത്. പുതുക്കാതെ ഇഖാമ അസാധുവായവർക്ക് രാജ്യത്തേക്കു വരാൻ കഴിയാത്ത സ്ഥിതിയായി.
സ്പോൺസർ അല്ലെങ്കിൽ കമ്പനി ഒാൺലൈനായി പുതുക്കാതിരുന്നതിെൻറ പേരിലോ കമ്പനിയുടെ രേഖകൾ മറ്റു കാരണങ്ങളാൽ മരവിപ്പിക്കപ്പെട്ടതിെൻറ പേരിലോ അശ്രദ്ധ മൂലമോ നിരവധിപേരുടെ ഇഖാമ ഇങ്ങനെ റദ്ദായിട്ടുണ്ട്. രണ്ടുലക്ഷത്തിലധികം പേരുടെ ഇഖാമ കോവിഡ് പ്രതിസന്ധി ആരംഭിച്ചതിന് ശേഷം റദ്ദായതായാണ് കണക്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.