കുവൈത്ത് സിറ്റി: ഒാൺകോസ്റ്റ് ഫാമിലി മെംബർഷിപ് കാർഡ് കാമ്പയിനിെൻറ ഭാഗമായുള്ള മാസാന്ത നറുക്കെടുപ്പിൽ ആഗസ്റ്റ് മാസത്തിലെ വിജയി വിപിൻ ഗജേന്ദ്രക്ക് 10,000 ദീനാർ സമ്മാനം നൽകി. നറുക്കെടുപ്പ് ഒാൺകോസ്റ്റ് ശുവൈഖ് ബ്രാഞ്ചിൽ നടന്ന ലളിതവും പ്രൗഢവുമായ ചടങ്ങിൽ അദ്ദേഹം സമ്മാനം ഏറ്റുവാങ്ങി.
സ്റ്റോർ ഒാപറേഷൻസ് മാനേജർ നിധീഷ് ഡേ, പ്രോജക്ട് മാനേജർ ഹസൻ ഖലീൽ, മെംബർഷിപ് പ്രോഗ്രാം സീനിയർ ഒാഫിസർ സയ്യിദ് സനാഉല്ല, ഇംപോർട്ട് ആൻഡ് പ്രൈവറ്റ് ലേബൽ മാനേജർ അലി ഇസ്മായിൽ, കൊമേഴ്സ്യൽ ഹെഡ് ജിഹാദ്, അഡ്വർടൈസിങ് മാനേജർ മുഹമ്മദ് റാഫി, സോഷ്യൽ മീഡിയ സ്പെഷലിസ്റ്റ് മനാർ അൽ ഹുസൈനി തുടങ്ങിയവർ സംബന്ധിച്ചു. ഇന്ത്യയിലെ രാജസ്ഥാനിൽനിന്നുള്ള വിപിൻ ഗജേന്ദ്ര എയർ കണ്ടീഷൻ ടെക്നീഷ്യനാണ്. 16 വർഷമായി കുവൈത്ത് പ്രവാസിയാണ്. സമ്മാനം ലഭിച്ചതായി ഒാൺകോസ്റ്റിൽനിന്ന് വിളിവന്നശേഷം അമ്പരപ്പിെൻറയും സന്തോഷത്തിെൻറയും ദിവസങ്ങളിലൂടെയാണ് അദ്ദേഹം കടന്നുപോകുന്നത്. സ്ഥിരമായി ഒാൺകോസ്റ്റ് ഖൈത്താൻ സ്റ്റോറിൽനിന്നാണ് പർച്ചേസ് ചെയ്യാറുള്ളതെന്നും സമ്മാനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നിറഞ്ഞ പിന്തുണ തുടരുന്ന ഉപഭോക്താക്കൾക്ക് ഒാൺകോസ്റ്റ് മാനേജ്മെൻറ് നന്ദി അറിയിച്ചു. എല്ലാവരും മെംബർഷിപ് പദ്ധതിയുടെ ഭാഗമായി ആനുകൂല്യങ്ങൾ സ്വന്തമാക്കണമെന്ന് മാനേജ്മെൻറ് അഭ്യർഥിച്ചു. കുവൈത്തിലെ 23 ഒാൺകോസ്റ്റ് ഒൗട്ട്ലെറ്റുകളിലൊന്നിൽനിന്ന് 10 ദീനാറിന് മുകളിൽ പർച്ചേസ് ചെയ്യുന്നവർ ഫാമിലി മെംബർഷിപ് പദ്ധതിയുടെ ഭാഗമാകുന്നു. ഇവരിൽനിന്ന് നറുക്കെടുത്താണ് മാസത്തിൽ 10,000 ദീനാർ കാഷ് പ്രൈസ് നൽകുന്നത്. ഒാൺകോസ്റ്റ് മെംബർഷിപ് കാർഡ് സ്വന്തമാക്കിയവർക്ക് പർച്ചേസ് തുകക്ക് നാലു ശതമാനം വരെ കാഷ് ബാക്ക് ഒാഫറുണ്ട്. ഫാമിലി കാർഡ് ഉടമകൾക്ക് ആകർഷകമായ ആനുകൂല്യങ്ങളോടെ പർച്ചേസ് നടത്താൻ കഴിയുന്നതോടൊപ്പം നിരവധി സമ്മാനങ്ങൾ നേടാൻ അവസരവും ലഭിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.