കുവൈത്ത് സിറ്റി: ഒാൺകോസ്റ്റ് ഫാമിലി മെംബർഷിപ് കാർഡ് കാമ്പയിനിൽ ഇൗ മാസത്തെ നറുക്കെടുപ്പ് വിജയിക്ക് 10000 ദീനാർ സമ്മാനം നൽകി. ഫർവാനിയയിൽ താമസിക്കുന്ന ഇന്ത്യക്കാരനായ റാഫി മുഹമ്മദാണ് ഇത്തവണത്തെ വിജയി.വീട് സ്വന്തമാക്കുകയെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ വഴിയൊരുങ്ങിയതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.
കുവൈത്തിലെ 23 ഒാൺകോസ്റ്റ് ഒൗട്ട്ലറ്റുകളിലൊന്നിൽനിന്ന് 10 ദീനാറിന് മുകളിൽ പർച്ചേസ് ചെയ്യുന്നവർ ഫാമിലി മെംബർഷിപ് പദ്ധതിയുടെ ഭാഗമാകുന്നു.
ജൂൺ ഒമ്പത് മുതൽ 29 വരെ കാർഡുടമകൾക്ക് മാത്രമായി പ്രത്യേക പ്രമോഷൻ പരിപാടിയുണ്ട്. അഞ്ചു ദീനാറിന് മുകളിൽ പർച്ചേസ് ചെയ്യുന്നവരിൽനിന്ന് നറുക്കെടുത്ത് ആകർഷകമായ സമ്മാനം നൽകും. ജൂലൈ രണ്ടിന് നറുക്കെടുക്കും. ബ്ലൂബെറി, റാസ്ബെറി, ബ്ലാക്ബെറി എന്നിങ്ങനെ മൂന്നു രീതിയിലുള്ള കാർഡുകളാണുള്ളത്.
ബ്ലാക്ക്ബെറി കാർഡുടമകൾക്ക് ലൈറ്റ് ഹൗസ്ഹോൾഡ് ഉൽപന്നങ്ങൾക്കും ഒാൺകോസ്റ്റ് പ്രൈവറ്റ് ലേബൽ ഉൽപന്നങ്ങൾക്കും പത്തുശതമാനംവരെയും ഫ്രഷ് ഫ്രൂട്ട്സ് വെജിറ്റബിൾ ഉൽപന്നങ്ങൾക്ക് അഞ്ചുശതമാനവും മറ്റു ഉൽപന്നങ്ങൾക്ക് ആറു ശതമാനവും ഡിസ്കൗണ്ട് ലഭിക്കും. സ്പെഷൻ പ്രമോഷൻ ഒാഫറുകൾ സ്റ്റോറിൽ ഉദ്ഘാടനം ചെയ്യുന്നതിനു മുമ്പുതന്നെ ബ്ലാക്ക്ബെറി മെംബർമാർക്ക് ലഭിക്കും.
റാസ്ബെറി മെംബർമാർക്ക് ലൈറ്റ് ഹൗസ്ഹോൾഡ് ഉൽപന്നങ്ങൾക്ക് അഞ്ചുശതമാനവും ഒാൺകോസ്റ്റ് പ്രൈവറ്റ് ലേബൽ ഉൽപന്നങ്ങൾക്ക് എട്ടുശതമാനവും ഫ്രഷ് ഫ്രൂട്ട്സ് വെജിറ്റബ്ൾ ഉൽപന്നങ്ങൾക്ക് 3.5 ശതമാനവും മറ്റു ഉൽപന്നങ്ങൾക്ക് മൂന്നു ശതമാനവും ഡിസ്കൗണ്ട് ലഭിക്കും. ഒരു വർഷത്തിൽ 4500 ദീനാറിനു മുകളിൽ പർച്ചേസ് ചെയ്യുകയാണെങ്കിൽ ബ്ലാക്ക്ബെറി വിഭാഗത്തിലേക്ക് കയറ്റം ലഭിക്കും.
ബ്ലൂബെറി മെംബർമാർക്ക് ലൈറ്റ് ഹൗസ്ഹോൾഡ് ഉൽപന്നങ്ങൾക്ക് അഞ്ചുശതമാനവും ഒാൺകോസ്റ്റ് പ്രൈവറ്റ് ലേബൽ ഉൽപന്നങ്ങൾക്ക് മൂന്നു ശതമാനവും ഫ്രഷ് ഫ്രൂട്ട്സ് വെജിറ്റബിൾ ഉൽപന്നങ്ങൾക്ക് 2.5 ശതമാനവും മറ്റു ഉൽപന്നങ്ങൾക്ക് 1.5 ശതമാനവും ഡിസ്കൗണ്ട് ലഭിക്കും. മൂന്ന് വിഭാഗം മെംബർമാർക്കും 10000 ദീനാർ ലഭിക്കാവുന്ന സമ്മാന പദ്ധതിയുടെ ഭാഗമാകാൻ കഴിയുന്നത് ഇതിനു പുറമെയാണ്.
സമ്മാന വിതരണ ചടങ്ങിൽ മാനേജ്മെൻറ്, ഉപഭോക്താക്കൾ, അഭ്യുദയ കാംക്ഷികൾ തുടങ്ങിയവർ സംബന്ധിച്ചു. വിജയിയെ ഒാൺകോസ്റ്റ് സി.ഇ.ഒ സാലിഹ് അൽ തുനൈബ് അഭിനന്ദിച്ചു. ഒാൺകോസ്റ്റ് കുടുംബത്തിലെ തൃപ്തരായ ഉപഭോക്താക്കളാണ് സ്ഥാപനത്തിെൻറ കരുത്തെന്നും ഗുണമേന്മയുള്ള ഉൽപന്നങ്ങളും നല്ല സേവനവും നൽകാൻ ഒാൺകോസ്റ്റ് പ്രതിജ്ഞാബദ്ധരാണെന്നും ചീഫ് ഒാപറേറ്റിങ് ഒാഫിസർ ഡോ. രമേശ് ആനന്ദദാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.