എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂർ സർവിസ് ഏപ്രിൽ ഒന്നുമുതൽ

കുവൈത്ത് സിറ്റി: ഇന്ത്യൻ ബജറ്റ് വിമാനക്കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസ് കുവൈത്ത ിൽനിന്ന് കണ്ണൂരിലേക്ക് ഏപ്രിൽ ഒന്നുമുതൽ വിമാന സർവിസ് ആരംഭിക്കും. കുവൈത്തിൽനി ന്ന് കണ്ണൂരിലേക്ക് നേരിട്ടും മടക്കം ബഹ്റൈൻ വഴിയുമാണ്. തിങ്കൾ, ശനി ദിവസങ്ങളിലായി ആഴ്ചയിൽ രണ്ട് സർവിസാണുള്ളത്. കണ്ണൂരിൽനിന്ന് രാവിലെ 7.10ന് പുറപ്പെട്ട് 9.10ന് ബഹ്റൈനിലെത്തുകയും അവിടെനിന്ന് 10.10ന് പുറപ്പെട്ട് 11.10 കുവൈത്തിലെത്തുകയും ചെയ്യും. കുവൈത്തിൽനിന്ന് ഉച്ചക്ക് 12.10ന് പുറപ്പെട്ട് രാത്രി 7.10ന് കണ്ണൂരിലെത്തുന്ന വിധമാണ് ക്രമീകരണം. ഒകടോബർ 26 വരെയാണ് ആദ്യഘട്ടത്തിൽ ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. ഒാൺലൈൻ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

കുവൈത്തിൽനിന്ന് കണ്ണൂരിലേക്ക് 34 ദീനാർ മുതലും രണ്ടു വശത്തേക്കുമായി 74 ദീനാറും മുതലുമാണ് ടിക്കറ്റ് നിരക്ക്. 30 കിലോയാണ് ബാഗേജ് അനുവദിക്കുക. എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂരിലേക്ക് നേരിട്ടുള്ള സർവിസ് ആരംഭിക്കുന്നത് മലബാർ മേഖലയിൽ നിന്നുള്ള പ്രവാസികൾക്ക് ഏറെ പ്രയോജനപ്പെടും. മറ്റൊരു ഇന്ത്യൻ ബജറ്റ് വിമാനക്കമ്പനിയായ ഇൻഡിഗോ മാർച്ച് 15 മുതൽ ആഴ്ചയിൽ ആറു ദിവസം കണ്ണൂരിൽനിന്ന് കുവൈത്തിലേക്കും തിരിച്ചും നേരിട്ടുള്ള സർവിസ് നടത്തുന്നുണ്ട്. ചൊവ്വ ഒഴികെയുള്ള ദിവസങ്ങളിൽ പുലർച്ചെ അഞ്ചുമണിക്ക് കണ്ണൂരിൽനിന്ന് പുറപ്പെട്ട് രാവിലെ എട്ടിന് കുവൈത്തിലെത്തുകയും കുവൈത്തിൽനിന്ന് രാവിലെ ഒമ്പതിന് പുറപ്പെട്ട് വൈകീട്ട് നാലിന് കണ്ണൂരിൽ എത്തുകയും ചെയ്യുന്ന രീതിയിലാണ് ഇൻഡിഗോ സർവിസ് ക്രമീകരിച്ചിരിക്കുന്നത്.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.