കുവൈത്ത് സിറ്റി: കുവൈത്തിൽ കഴിഞ്ഞവർഷം സ്പോൺസർമാരിൽനിന്ന് ഒളിച്ചോടിയ വിദേ ശികളുടെ എണ്ണം 20,000. മാൻപവർ അതോറിറ്റി ഉപമേധാവി അബ്ദുല്ല അൽ മുതൗതിഹ് വാർത്താകുറി പ്പിൽ അറിയിച്ചതാണ് ഇക്കാര്യം. ഇൻഡെമിനിറ്റി ആനുകൂല്യങ്ങളും ഇഖാമ മാറ്റവുമായി ബന്ധപ്പെട്ട 16,626 പരാതികൾ അതോറിറ്റിക്ക് ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഒളിച്ചോട്ടക്കേസുകൾ റിപ്പോർട്ട് ചെയ്യാൻ മാൻപവർ പബ്ലിക് അതോറിറ്റി ഒാൺലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. കമ്പനികൾക്കും സ്ഥാപനങ്ങൾക്കും തൊഴിലാളികൾ ഒളിച്ചോടിയാൽ ‘അശാൽ’ വെബ് പോർട്ടൽ വഴി പരാതി രജിസ്റ്റർ ചെയ്യാം. പരാതിയിൽ അന്വേഷണം ഏതുവരെയായി എന്നത് സംബന്ധിച്ച് അന്വേഷിക്കാനും ഒാൺലൈനിൽ സൗകര്യമുണ്ട്.
തൊഴിലാളിക്ക് കമ്പനിക്കെതിരെ പരാതി നൽകാൻ എം.എം.എസ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. തൊഴിലാളികൾക്കെതിരെ ഒളിച്ചോട്ട പരാതി ലഭിച്ചാൽ ആ വിവരം തൊഴിലാളിയെയും തൊഴിലുടമക്കെതിരെ ലഭിക്കുന്ന പരാതി സംബന്ധിച്ച് തൊഴിലുടമയെയും അറിയിക്കുന്നതിനാണ് എസ്.എം.എസ് സംവിധാനം ഏർപ്പെടുത്തിയത്. കഫേകൾ, ശീശകൾ എന്നിവക്കെതിരെ നടത്തിയ പരിശോധനകളിൽ 35,000 നിയമലംഘനങ്ങൾ കഴിഞ്ഞവർഷം രേഖപ്പെടുത്തി. 2870 എണ്ണം ശീശകൾക്കെതിരെയാണ്. 136 പരിശോധന കാമ്പയിനിൽനിന്നാണ് ഇത്രയും നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തത്. പരിശോധനകൾക്ക് ജി.പി.എസ് സംവിധാനവുമായി ബന്ധിപ്പിച്ച് ആധുനിക സാേങ്കതിക വിദ്യകൾ ഉപയോഗപ്പെടുത്തുന്നത് സൗകര്യപ്രദമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.