ജോയി മുണ്ടക്കാടിന് കെ.െഎ.ജി യാത്രയയപ്പ് നൽകി

കുവൈത്ത് സിറ്റി: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന സാമൂഹിക പ്രവർത്തകൻ ജോയി മുണ്ടക്കാട്ടിന് കെ.ഐ.ജി കേന്ദ്ര കൂടിയാലോചന സമിതി യാത്രയയപ്പ് നൽകി. ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രസിഡൻറ് സക്കീർ ഹുസൈൻ തുവ്വൂർ അധ്യക്ഷത വഹിച്ചു.
സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ജോയി മുണ്ടക്കാട് അനീതിക്കെതിരെ മുഖം നോക്കാതെ പ്രതികരിച്ചിരുന്നുവെന്ന് സക്കീർ ഹുസൈൻ തുവ്വൂർ പറഞ്ഞു.

കുവൈത്തിലെ പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യു.എം.ഒയുടെ മുൻനിരയിൽ ഉണ്ടായിരുന്ന അദ്ദേഹം പ്രവാസികളുടെ പൊതുവേദികളിൽ നിറസാന്നിധ്യമായിരുന്നതായി വൈസ് പ്രസിഡൻറ് ഫൈസൽ മഞ്ചേരി പഞ്ഞു. പി.ടി. ശരീഫ്, ഖലീൽ റഹ്‌മാൻ, എസ്.എ.പി. ആസാദ് എന്നിവർ സംസാരിച്ചു. കെ.ഐ.ജിയുടെ ആദ്യകാല നേതാക്കൾ മുതൽ വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന തനിക്ക് നൽകിയ യാത്രയയപ്പിനു അദ്ദേഹം നന്ദി അറിയിച്ചു. ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് സ്വാഗതവും അൻവർ സഇൗദ് നന്ദിയും പറഞ്ഞു.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.