ഫ്രൈഡേ ക്രിക്കറ്റ് ടൂർണമെൻറ്: എഫ്.സി.ടി ജേതാക്കൾ

കുവൈത്ത് സിറ്റി: ഫർവാനിയ ഫ്രൈഡേ ക്രിക്കറ്റ് ടീം സംഘടിപ്പിച്ച സീസൺ വൺ ക്രിക്കറ്റ് ടൂർണമെൻറിൽ എഫ്.സി.ടി ജേതാക്കളായി.

ഫർവാനിയ ഗാർഡന് മുന്നിലുള്ള ഗ്രൗണ്ടിൽ നടന്ന ഫൈനലിൽ കുവൈത്ത് എയർപോർട്ട് ടീമിനെ 39 റൺസിനാണ് അവർ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ എഫ്.സി.ടി 19 പന്തിൽ 49 റൺസെടുത്ത അർജുെൻറ സഹായത്തോടെ എട്ട് ഓവറിൽ 97 റൺസെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ എയർപോർട്ട് ടീമിന് എട്ട് ഒാവറിൽ 58 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

എഫ്.സി.ടിക്ക് വേണ്ടി റിയാസ് കുടക് നാലു വിക്കറ്റ്, അർജുൻ മൂന്നു വിക്കറ്റ്, ജംഷി രണ്ട് വിക്കറ്റ് വീതം എടുത്തു.

അർജുൻ ഫൈനലിലെ മാൻ ഒാഫ് ദ മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ബൗളറായി റിയാസ് കുടക്, ബാറ്റ്സ്മാനായി സണ്ണി എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. സീസൺ രണ്ട് വൈകാതെ ആരംഭിക്കുമെന്ന് സംഘാടകർ വാർത്തക്കുറിപ്പിൽ അറിയിച്ചു.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.