കുവൈത്ത് സിറ്റി: വ്യത്യസ്ത രാഷ്ട്രീയ പ്രതിനിധികളെ പെങ്കടുപ്പിച്ച് ‘പോർക്കളത്തി ൽ മുഖാമുഖം’ തലക്കെട്ടിൽ വെൽഫെയർ കേരള കോഴിക്കോട്, മലപ്പുറം, വയനാട് ജില്ല കമ്മിറ്റി കൾ സംയുക്തമായി സംഘടിപ്പിച്ച സംവാദം ചൂടേറിയ ചർച്ചക്ക് വേദിയായി. ഇടത് ഘടകകക്ഷി കൾ സംസ്ഥാന സർക്കാറിെൻറ ഭരണനേട്ടങ്ങളും ദേശീയ രാഷ്ട്രീയത്തിൽ ഇടതുമുന്നണിയുടെ പ്രസക്തിയും ഉയർത്തി കാണിച്ചു. വലതുമുന്നണിയെ പ്രതിനിധീകരിച്ച് സംസാരിച്ചവർ പാർലമെൻറ് തെരഞ്ഞെടുപ്പിൽ ഫാഷിസ്റ്റ് സർക്കാറിനെ പുറത്താക്കാൻ കോൺഗ്രസ് മുന്നണിക്ക് സീറ്റ് വർധിക്കണമെന്ന് ചൂണ്ടിക്കാട്ടുകയും സംസ്ഥാന ഭരണത്തെ വിമർശിക്കുകയും ചെയ്തു.
അതിനിർണായകമായ തെരഞ്ഞെടുപ്പിൽ ഫാഷിസ്റ്റ് ശക്തികളെ പുറത്താക്കേണ്ടത് അനിവാര്യമാണെന്ന കാര്യത്തിൽ ഇടത്, വലത് പ്രതിനിധികൾ െഎക്യപ്പെട്ടു. ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി വെൽഫെയർ കേരള കുവൈത്ത് പ്രസിഡൻറ് റസീന മുഹ്യുദ്ദീൻ ഉദ്ഘാടനം ചെയ്തു. വെൽഫെയർ കോഴിക്കോട് ജില്ല പ്രസിഡൻറ് ലായിക്ക് അഹമ്മദ് അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ല പ്രസിഡൻറ് റഫീഖ് ബാബു വിഷയാവതരണം നിർവഹിച്ചു.
ഫൈസൽ മഞ്ചേരി നിയന്ത്രിച്ചു. വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളെ പ്രധിനിധാനംചെയ്ത് കൃഷ്ണൻ കടലുണ്ടി (കോൺഗ്രസ്), രാജീവ് ജോൺ (സി.പി.ഐ), ഫാറൂഖ് ഹമദാനി (മുസ്ലിംലീഗ്), സത്താർ കുന്നിൽ (ഐ.എൻ.എൽ), ഷൗക്കത്ത് വളാഞ്ചേരി (വെൽഫെയർ പാർട്ടി) എന്നിവർ പങ്കെടുത്തു. വെൽഫെയർ കേരള കുവൈത്ത് ജനറൽ സെക്രട്ടറിമാരായ അൻവർ ഷാജി, ഗിരീഷ് വയനാട്, വൈസ് പ്രസിഡൻറ് ഖലീലുറഹ്മാൻ എന്നിവർ പങ്കെടുത്ത പരിപാടിയിൽ കോഴിക്കോട് ജില്ല സെക്രട്ടറി പോളി ജോസ് സ്വാഗതവും വയനാട് ജില്ല പ്രസിഡൻറ് സ്മിത സുരേന്ദ്രൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.