കുവൈത്ത് സിറ്റി: വിവിധ കേസുകളിലായി 31 വര്‍ഷം തടവുവിധിക്കപ്പെട്ട മുന്‍ എം.പിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോടതിയുടെ അനുമതി. വിദേശത്തുകഴിയുന്ന ശിയ നേതാവ് അബ്ദുല്‍ ഹമീദ് ദശ്തിയാണ് മകന്‍ വഴി നാമനിര്‍ദേശം നല്‍കിയത്. എന്നാല്‍, പത്രികാ സമര്‍പ്പണവേളയില്‍ സ്ഥാനാര്‍ഥി ഹാജരാവണമെന്ന വ്യവസ്ഥ കാരണം തെരഞ്ഞെടുപ്പ് കാര്യ ഡയറക്ടറേറ്റ് പത്രിക സ്വീകരിക്കാന്‍ തയാറായില്ല. ഇതിനെതിരെ മകന്‍ തലാല്‍ ദശ്തി നല്‍കിയ പരാതിയിലാണ് അഡ്മിനിസ്ട്രേറ്റിവ് കോടതി സുപ്രധാനമായ വിധി പ്രഖ്യാപിച്ചത്. കഴിഞ്ഞ മാര്‍ച്ച് മുതല്‍ വിദേശത്തുള്ള അബ്ദുല്‍ ഹമീദ് ദശ്തിയെ പിടികൂടി നാട്ടിലത്തെിക്കാനായി കുവൈത്ത് അധികൃതര്‍ ഇന്‍റര്‍പോളിന്‍െറ സഹായം തേടിയിരുന്നു. കുവൈത്തിന്‍െറ സുഹൃദ്രാജ്യങ്ങളായ സൗദിയെയും ബഹ്റൈനിനെയും അപകീര്‍ത്തിപ്പെടുത്തി സംസാരിച്ചതിന് കോടതി ദശ്തി എം.പിക്ക് വിവിധ കേസുകളിലായി 31 വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.