കുവൈത്ത് സിറ്റി: രക്ഷിതാക്കളുടെ മര്‍ദനത്തിനിരയായ ഒമ്പതു വയസ്സുകാരന്‍ മരിച്ചു. അപകടത്തെ തുടര്‍ന്ന് ജഹ്റ ആശുപത്രിയില്‍ ചികിത്സയിലിരുന്ന കുട്ടി മരിച്ചതായി സ്വദേശികളായ രക്ഷിതാക്കള്‍തന്നെയാണ് സുലൈബീകാത്ത് പൊലീസില്‍ അറിയിച്ചത്. സ്വാഭാവിക മരണമെന്നായിരുന്നു ആദ്യം പറഞ്ഞത്. പൊലീസത്തെി പരിശോധിച്ചപ്പോഴാണ് ദേഹമാസകലം മുറിവുകള്‍ കണ്ടത്. വിശദമായ ചോദ്യംചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. വികൃതിയായ ആണ്‍കുട്ടി ആറുമാസം പ്രായമുള്ള ഇളയ കുട്ടിയെയും വികലാംഗനായ സഹോദരനെയും ആക്രമിക്കുമായിരുന്നുവെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. ആക്രമണസ്വഭാവം അധികരിച്ചപ്പോള്‍ ശിക്ഷണമെന്ന നിലയിലാണ് മര്‍ദിച്ചത്. അടുത്തിടെ മുറിയിലിട്ട് പൂട്ടുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് കുട്ടി ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചു. മുറി തുറന്നതിനുശേഷം സഹോദരങ്ങള്‍ക്കൊപ്പം ഉറങ്ങി. മണിക്കൂറുകള്‍ക്കുശേഷം മരിച്ചനിലയില്‍ കണ്ടത്തെുകയായിരുന്നുവെന്ന് മാതാവ് പറഞ്ഞു.
വീട്ടിലെ ഇന്ത്യക്കാരിയായ ജോലിക്കാരി രക്ഷിതാക്കളുടെ മൊഴി സത്യമാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.